റാഞ്ചി:മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും കാലിത്തീറ്റ കുംഭകോണക്കേസിലെ പ്രതിയുമായ ജഗന്നാഥ് മിശ്ര സിബിഐ കോടതി മുമ്പാകെ കീഴടങ്ങി. 2013ല്‍ കേസ് പരിഗണിച്ച സിബിഐ കോടതി അനുവദിച്ച ജാമ്യക്കാലാവധി അവസാനിച്ച സാഹചര്യത്തില്‍ പ്രതികള്‍ കോടതിയില്‍ ഹാജരാകണമെന്ന ഝാര്‍ഖണ്ഡ് ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മിശ്ര ഇന്നലെ കീഴ്ക്കോടതി മുമ്പാകെഹാജരായത്.
ഇതിനെതുടര്‍ന്ന് സിബിഐ കോടതി ജയിലിലേക്കയച്ചെങ്കിലും അദ്ദേഹത്തിന്റെ അരോഗ്യസ്ഥിതി മോശമായതിനാല്‍ പിന്നീട് രാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റി.1990ല്‍ സംസ്ഥാന വിഭജനത്തിനുമുമ്പ് ബീഹാര്‍ ഉള്‍പ്പെട്ടിരുന്ന ചൈബസ ട്രഷറിയില്‍ നിന്നും 37.7 കോടി രൂപ തിരിമറി നടത്തിയെന്ന കേസില്‍ സിബിഐ കോടതി മിശ്രയ്ക്ക് നാലുവര്‍ഷത്തെ കഠിനതടവിനു വിധിച്ചിട്ടുണ്ട്.
സംസ്ഥാന വിഭജനത്തിനുമുമ്പ് മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ കാലിത്തീറ്റ, മൃഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവെയ്പ്പ്, മറ്റുമരുന്നുകള്‍ എന്നിവയ്ക്കെന്നപേരില് കോടികളുടെ കൃത്രിമം കാണിച്ചെന്നതാണ് കാലിത്തീറ്റ കുംഭകോണക്കേസ്.
മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് ഉള്‍പ്പടെ 46 പേര് കേസില്‍ പ്രതികളാണ്. ചതി, വഞ്ചന രേഖകളില്‍ കൃത്രിമംകാണിക്കല് എന്നിങ്ങനെ ഐപിസി സെക്ഷന്‍ 300 പ്രകാരം അഞ്ചോളം കേസുകളാണ് ലാലുവിനും മിശ്രയ്ക്കുമെതിരെ രിജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: