റണാഘട്ട്: കൂട്ടമാനഭംഗത്തിനിരയായി ചികിത്സയില്‍ കഴിയുകയായിരുന്ന എഴുപത്തൊന്നു വയസുകാരിയായ കന്യാസ്ത്രി അശുപത്രി വിട്ടു. ഇവരുടെ നില ഭേദപ്പെട്ടെന്നും ശാരീരികമായും മാനസികമായും ഇവര്‍ ആരോഗ്യം വീണ്ടെടുത്തെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
പശ്ചിമ ബംഗാളിലുള്ള നദിയ ജില്ലയിലെ കോണ്‍വെന്റില്‍ കവര്‍ച്ച തടയുന്നതിനിടെയാണ് കന്യാസ്ത്രീ മാനഭംഗത്തിനിരയായത്.
സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ പിടികൂടിയെങ്കിലും ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: