ന്യൂദല്‍ഹി: ബംഗാളിലെ നാദിയ ജില്ലയില്‍ കന്യാസ്ത്രീ അതിക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ എത്രയും വേഗം പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി ദേശീയ സെക്രട്ടറി സിദ്ധാര്‍ത്ഥ്നാഥ് സിങ് ആവശ്യപ്പെട്ടു. നാദിയയില്‍ നടന്നത് അത്യന്തം ഹീനമായ ആക്രമണമാണ്. കുറ്റക്കാര്‍ അതികഠിനമായിത്തന്നെ ശിക്ഷിക്കപ്പെടണം. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും പ്രതികളെ ഇതുവരെ കണ്ടെത്താനാവാത്തത് വലിയ പോരായ്മയാണ്.
പ്രതികളെ കണ്ടെത്തുകയെന്നതാണ് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കടമ. എന്നാല്‍ വിഷയത്തെ ആദ്യംമുതല്‍ തന്നെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് ടിഎംസി നേതാക്കള്‍ ശ്രമിക്കുന്നത്. സംഭവം ഉണ്ടായ ഉടന്‍ തന്നെ ഘര്‍വാപസിയുടെ തുടര്‍ച്ചയായാണ് ഇത്തരം അക്രമങ്ങളെന്ന പ്രസ്താവനയുമായി വിഷയത്തെ സാമുദായികവല്ക്കരിക്കാനാണ് മന്ത്രി ബോബി ഹക്കിം ശ്രമിച്ചത്. മമത ബാനര്‍ജിയെ തടഞ്ഞ് പ്രതിഷേധമറിയിച്ച വിദ്യാര്‍ത്ഥികളെ തല്ലാന്‍ ശ്രമിച്ച മുഖ്യമന്ത്രി, വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആരോപിക്കുകയും ചെയ്തു. കുറ്റക്കാരെ പിടികൂടുന്നതിന് പകരം ആദ്യംമുതല്‍ ബിജെപിക്കുമേല്‍ കുറ്റംചുമത്താനാണ് തൃണമൂല്‍ സര്‍ക്കാരിന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: