ചണ്ഡീഗഡ്: ഹരിയാനയിലെ വിവാദമായ പള്ളി അനധികൃത കോളനിയിലാണ് കെട്ടിപ്പൊക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ നിയമസഭയില്‍ അറിയിച്ചു. പള്ളി കഴിഞ്ഞദിവസം ചിലര്‍ തല്ലിത്തകര്‍ത്തിരുന്നു.
ക്രിസ്ത്യാനികള്‍ ഇല്ലാത്ത സ്ഥലത്ത്, വീടുനിര്മ്മിക്കാനെന്ന പേരില്‍ വസ്തുവാങ്ങി അവിടെയാണ് പള്ളി പണിഞ്ഞിരുന്നതെന്നും പാതിരി ഫാ.സുഭാഷ് ചന്ദ് ഇവിടെയുള്ള പലരേയും മതംമാറ്റാന്‍ ശ്രമിച്ചിരുന്നുവെന്നും ഇവയാണ് പ്രശ്നങ്ങള്‍ക്കുകാരണമെന്നും പുറത്തുവന്നിരുന്നു. പള്ളിനിര്മ്മിക്കുന്ന കെ.പി.യോഹന്നാന്റെ കീഴിലുള്ള ബിലീവേഴ്സ് ചര്‍ച്ചാണ്. പ്രശ്നങ്ങള്‍ രൂക്ഷമായതോടെ നാട്ടുകാര്‍ പള്ളിതകര്ക്കുകയും കുരിശിനുപകരം ഹനുമാന്റെ പ്രതിമ സ്ഥാപിക്കുകയും ചെയ്തുവെന്നാണ് ആരോപണം.പള്ളി അനധികൃത കോളനിയിലാണ് പണിതിരുന്നത്.പാതിരിയും ചില നാട്ടുകാരും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് പ്രശ്നം ഉണ്ടായത്, ഖട്ടാര്‍ പറഞ്ഞു.തന്റെ വീട്ടില്‍ കടന്നുകയറി അവിടെയുണ്ടായിരുന്ന കുരിശു മാറ്റിയെന്നാണ് പാതിരിയുടെ പരാതി.ഫെബ്രുവരി എട്ടിനാണ് പാതിരിയും ചില നാട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായത്.
ഹിസാറിലെ കൈംറിയില് ബിലീവേഴ്സ് ചര്‍ച്ചിനുവേണ്ടി ഏതാനും വര്ഷംമുന്പ് സ്ഥലം വാങ്ങിയിരുന്നു. അനധികൃത റെയ്ന്‍ നഗര്‍ കോളനിയിലാണ് കെട്ടിടം നിര്‍മ്മിച്ചത്. ഇവിടെ ഒന്‍പത്, പത്തു വീടുകളേയുള്ളൂ.കെട്ടിടം പണിക്ക് ഔദ്യോഗികമായി അനുവാദമൊന്നും വാങ്ങിയിരുന്നില്ല. പഌനിന് അനുമതി തേടിയിരുന്നില്ല. അതിനിടെ ഇക്കഴിഞ്ഞ ഏഴിന് പാതിരി സുഭാഷ് ചന്ദിന്റെ നേതൃത്വത്തില്‍ മതംമാറ്റങ്ങള്‍ നടത്തുന്നതായി പരാതിയും ലഭിച്ചു, മുഖ്യമന്ത്രി പറഞ്ഞു.
പള്ളി തകര്ത്തതിന്റെപേരില് കേസ് എടുത്തിട്ടുള്ളവരില്‍ രണ്ടുപേര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി അടുത്ത ബന്ധമുള്ളവരാണെന്ന് ധനമന്ത്രി ക്യാപ്ടന് അഭിമന്യു നിയമസഭയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: