ചണ്ഡീഗഡ്: ഹരിയാനയിലെ ഹിസാറില്‍ ക്രൈസ്തവര്‍ താമസിക്കാത്ത മേഖലയില്‍ പള്ളിപണിയുവാനും ഹിന്ദുക്കളെ മതംമാറ്റുവാനുമുള്ള ശ്രമത്തില്‍ പ്രതിഷേധം. കൈമ്റി ഗ്രാമത്തിലാണ് സംഭവം.
ഇതിനിടിയില്‍ പണിഞ്ഞുകൊണ്ടിരുന്ന പള്ളി കത്തിനശിച്ചു. ക്രൈസ്തവരുടെ പരാതിയെ തുടര്‍ന്ന് ആരാധനാലയം കത്തിക്കുക, കവര്‍ച്ച, മതവൈരം വളര്‍ത്തുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് 14 പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഗ്രാമത്തിലെങ്ങും ക്രിസ്ത്യാനികളില്ലെങ്കിലും അച്ചന് പള്ളിപണിയുകയാണെന്നാണ് ചില മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. ചില ഗ്രാമീണരെ മതംമാറ്റാന്‍ അച്ചന് ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വീടു പണിയാനെന്ന പേരില്‍ വസ്തുവാങ്ങി അവിടെ പള്ളി പണിയുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടുന്നു.
തന്നെ ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി ഫാ. സുഭാഷ് ചന്ദ് ആരോപിക്കുന്നു. പള്ളി പണിയുമായി മുന്നോട്ടു പോയാല്‍ ഗുരുതരമായ ഭവിഷ്യത്ത് അനുഭവിക്കുമെന്ന് ചിലര്‍ പറഞ്ഞതായും അച്ചന് പരാതിപ്പെട്ടു.
കുരിശു പൊളിച്ചുകളഞ്ഞ് അവിടെ ഹനുമാന്റെ പ്രതിമ വയ്ക്കുകയും രാമന്റെ ചിത്രമുള്ള പതാക സ്ഥാപിക്കുകയും ചെയ്തതായും അച്ചന് ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: