ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വിവരങ്ങള്‍ ശേഖരിച്ച സംഭവം സാധാരണ നടപടിക്രമം മാത്രമാണെന്നു പോലീസ്. ദല്‍ഹി പോലീസ് കമ്മിഷണര്‍ ബി.എസ് ബസിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്നാഥ്സിംഗും നരേന്ദ്ര മോദിയും അടക്കമുള്ളവരുടെ വിവരങ്ങള്‍ ഇപ്രാകാരം ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് പോലീസ് രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചത്. അദ്ദേഹത്തിന്റെ ഉയരം, കണ്ണിന്റെയും മുടിയുടേയും നിറം മുതലായ കാര്യങ്ങളാണ് ഓഫീസിലെത്തി ശേഖരിച്ചത്. എന്നാല്‍ ഇതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതോടെയാണ് പോലീസിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: