സംസ്ഥാന സര്‍ക്കാര്‍ കേരളത്തെ മദ്യവിമുക്തമാക്കാനുള്ള കര്‍മ്മപദ്ധതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സര്‍ക്കുലര്‍. അതിന് തയ്യാറാകാത്തിടത്തോളം കാലം സര്‍ക്കാര്‍ സംശയത്തിന്റെ മുള്മുനയിലായിരിക്കുമെന്ന് കുറ്റപ്പെടുന്ന സര്‍ക്കുലര്‍ ഇന്ന് കത്തോലിക്കാ പള്ളികളില്‍ വായിച്ചു.
അടച്ചുപൂട്ടിയ ബാറുകള്‍ ബിയര്‍ പാര്‍ലറുകളാക്കി മാറ്റിയത് നാടിനെ നശിപ്പിക്കും. 10 വര്‍ഷം കൊണ്ട് കേരളത്തെ മദ്യരഹിതമക്കുമെന്ന പ്രഖ്യാപനത്തിന്റെ പൊരുള്‍ മനസ്സിലാക്കും വിധം അവതരിപ്പിക്കാന്‍ ഇനിയും സര്‍ക്കാരിന് സാധിച്ചിട്ടില്ല.
സുപ്രീം കോടതിപോലും വിസ്!മയം പ്രകടിപ്പിച്ച ഒരു മാന്ത്രികച്ചെപ്പാണ് സര്‍ക്കാരിന്റെ മദ്യനയമെന്നും കെസിബിസി സര്‍ക്കുലര്‍ പരിഹസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: