തിരുവനന്തപുരം: അന്തരിച്ച സ്പീക്കര്‍ ജി.കാര്ത്തികേയന് ആയിരങ്ങളുടെ യാത്രാമൊഴി. ഇന്ന്
രാവിലെ ഒമ്പതു മണിയോടെ നിയമസഭയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ സമൂഹിക- രാഷ്ട്രീയ രംഗത്തെ നിരവധി പേര് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. പത്തു മണിയോടെ മൃതദേഹം സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലെത്തിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഗവര്‍ണര്‍ പി.സദാശിവം, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്, ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്, മന്ത്രിമാര്‍, എം.എല്‍.എമാര്‍ തുടങ്ങീ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സ്പീക്കര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.
11 മണിക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലും ഉച്ചയ്ക്ക് 12 മണിയോടെ ആര്യാനാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലും പൊതുദര്‍ശനത്തിന് വയ്ക്കും.
നാലിനു ശാസ്തമംഗലത്തെ വസതിയില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഒരുക്കിയശേഷം 6.30നു തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: