പത്തനംതിട്ട: അടൂര്‍ ഇളംപള്ളില്‍ ഹിരണ്യനല്ലൂര്‍ മഹാദേവര്‍ ക്ഷേത്ര ശ്രീകോവില്‍ തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തുന്നു. ക്ഷേത്രത്തിന് മുമ്പില്‍ മാര്‍ച്ച് 1 മുതലാണ് സത്യഗ്രഹമെന്ന് സമരസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2014 സെപ്തംബര്‍ 20 ന് രാത്രിയാണ് ക്ഷേത്രശ്രീകോവില്‍ അഗ്നിക്കിരയാക്കിയത്.
അടൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരേയും കുറ്റവാളികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കുന്ന ബാഹ്യശക്തികള്‍ പ്രവര്‍ത്തിക്കുന്നതായും സംശയിക്കുന്നു. ഉച്ചകഴിഞ്ഞ് 2 ന് ആരംഭിക്കുന്ന അനിശ്ചിതകാല നിരാഹാരസത്യഗ്രഹം നിയമസഭാ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും.
ക്ഷേത്രഭരണസമിതി പ്രസിഡന്റ് എന്‍.സുരേഷ് കുമാര്‍ അദ്ധ്യക്ഷതവഹിക്കും. സോമരാജന്, അഡ്വ.പഴകുളം മധു, പി.വി.ഹര്‍ഷകുമാര്‍, എം.കെ.അരവിന്ദന്, ടി.ആര്.അജിത് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ സമരസമിതി ഭാരവാഹികളായ കെ.ആര്.ബാബു, എന്‍.സുരേഷ് കുമാര്‍, ആര്.എസ്.ബിജുകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: