ന്യൂദല്‍ഹി: രാജ്യത്ത് ഇതുവരെ 76.83 കോടി ആധാര്‍ കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു. 121.01 കോടി ജനസംഖ്യയില്‍ 76.83 കോടി പേര് ആധാര്‍ കാര്‍ഡെടുത്തു. ഫെബ്രുവരി 15 വരെയുള്ള കണക്കാണിത്. ഇതിന് 5,512.18 കോടി രൂപ ചെലവിട്ടതായും ആസൂത്രണ വകുപ്പു സഹമന്ത്രി ഇന്ദ്രജിത് സിങ് രാജ്യസഭയെ അറിയിച്ചു.
ആധാര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 2009-17 കാലത്തേക്ക് സര്‍ക്കാര്‍ 13,663.22 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അതിലാണ് 5,512.18 കോടി രൂപ ചെലവിട്ടത്. ഇത് 2015 ജനുവരി 31 വരെയുള്ള കണക്കാണ്.
ആധാര്‍ ചേര്‍ക്കല്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ചു ചെയ്യിക്കുന്നില്ല. എന്നാല്‍ ആധാര്‍ കാര്‍ഡ് തിരിച്ചറിയിനുള്ള ഉപാധിയാണ്. ഏതെങ്കിലും ആനകൂല്യങ്ങള്‍ ലഭിക്കുന്നതിനോ സഹായം കിട്ടുന്നതിനോ ആധാര്‍ കാര്‍ഡ് ഇല്ലാത്തത് തടസമല്ല. എന്നാല്‍ സര്‍ക്കാരിന്റെ വിവിധ പദ്ധതി ആനുകൂല്യങ്ങള്ലഭ്യമാകാന് ആധാര്‍ നമ്പര്‍ ഉള്ളത് ഗുണകരമാണ്. നേരിട്ട് ആനുകൂല്യങ്ങള്‍ ബാങ്കിലെത്തല്, പെന്ഷന്, വിദ്യാഭ്യാസ സ്കോളര്‍ഷിപ്, ശിശു-സ്ത്രീ ക്ഷേമ പദ്ധതികള്‍, ഭവന സബ്സിഡി, പാചക വാതക സബ്സിഡി, യൂണിവേഴ്സിറ്റികളുടെ ഫെല്ലോഷിപ് ആനുകൂല്യങ്ങള്‍ തുടങ്ങിയവയ്ക്ക് ആധാര്‍ സഹായകരമാണ്, മന്ത്രി പറഞ്ഞു.
ആധാര്‍ കാര്‍ഡ് വിതരണത്തിനു വേണ്ടിയാണ് 2009- ജനുവരിയില്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) രൂപവല്കരിച്ചത്. അതിപ്പോള്‍ നിതി ആയോഗിന്റെ കീഴിലാണ്. അതിനു പകരം നാഷണല്‍ ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ സ്ഥാപിക്കാന്‍ 2010-ല്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. അതില്‍ ഔദ്യോഗിക ഭേദഗതിവരുത്താന്‍ 2013 നവംബറില്‍ ഈ സര്‍ക്കാര്‍ അനുമതി തേടിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ബില്‍ ഇപ്പോള്‍ രാജ്യസഭയില്‍ പരിഗണനയ്ക്ക് ഇരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: