ന്യൂദല്‍ഹി: സ്വച്ഛഭാരത് പദ്ധതിയില്‍ സ്ത്രീകളുടെ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ആദ്യപടിയായി പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കായി ശൗചാലയങ്ങള്‍ നിര്‍മ്മിക്കും. രാജ്യസഭയിലെ ചോദ്യത്തിനു മറുപടിയായി കേന്ദ്ര നഗര വികസനവകുപ്പ് സഹമന്ത്രി ബാബുള്‍ സുപ്രിയോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നഗര പ്രദേശങ്ങളില്‍ 25 സ്ത്രീകള്‍ക്ക് ഒരു ശൗചാലയം എന്ന നിലയില്‍ പദ്ധതി പൂര്‍ത്തീകരിക്കും.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും 40 ശതമാനം കേന്ദ്ര സഹായത്തോടെ ഈ പദ്ധതി നടപ്പിലാക്കും. പേ ആന്‍ഡ് യൂസിന്റെ അടിസ്ഥാനത്തിലാണ് ഇത് പ്രവര്‍ത്തനക്ഷമമാക്കുക. 2019 നുള്ളില്‍ ഗ്രാമപ്രദേശങ്ങള്‍ ഉള്‍പ്പടെ 1.04 കോടി വീടുകളില്‍ സ്വച്ഛഭാരത് പദ്ധതി പ്രകാരം ശുചിമുറി നിര്‍മ്മിച്ചു നല്‍കുമെന്നും സുപ്രിയോ കൂട്ടിച്ചേര്‍ത്തു.
2011 ലെ സെന്‍സസ് അനുസരിച്ച് രാജ്യത്തെ നഗരപ്രദേശങ്ങളില്‍ 44,04752 പൊതു ശൗചാലയങ്ങളുണ്ട്. എന്നാല്‍ പല സ്ഥലങ്ങളിലും ഇത് ഉപയോഗശൂന്യമാണ്. സ്വച്ഛ്ഭാരത് പദ്ധതിയില്‍ ഇവയുടെ പുനര്‍ നിര്‍മ്മാണവും നടത്തും.
സെന്‍സസ് പ്രകാരം മഹാരാഷ്ട്രയില്‍ 22 ലക്ഷം പൊതുശൗചാലയങ്ങളുണ്ട്. തമിഴ്നാട്ടില്‍ ഇത് ഏഴ് ലക്ഷവും, കര്‍ണ്ണാടകയില്‍ 2.26 ലക്ഷവും ദല്‍ഹി എന്‍സിടിയില്‍ രണ്ട് ലക്ഷവും പശ്ചിമ ബംഗാളില്‍ 1.86 ലക്ഷവും ഗുജറാത്തില്‍ 1.80 ലക്ഷവും ആന്ധ്രാപ്രദേശില്‍ 1.12ലക്ഷവും ഛത്തീസ്ഗഢില്‍ 66,000 ഉം ആണ്.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് സ്വച്ഛ്ഭാരത് മിഷന് ആരംഭിച്ചത്. 1.04 കുടുംബങ്ങള്‍ക്കുള്ള ശൗചാലയ നിര്‍മ്മാണം 2019ല്‍ പൂര്‍ത്തീകരിക്കുന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: