തിരുവനന്തപുരം: നാദാപുരം തൂണേരിയില്‍ സിപിഎം ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കും വീട് തകര്‍ന്നവര്‍ക്കും നഷ്ടപരിഹാരം നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രദേശത്ത് 6 കോടിയില്‍പ്പരം രൂപയുടെ നഷ്ടം സംഭവിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
മന്ത്രി എം.കെ. മുനീര്‍ ചെയര്‍മാനും കോഴിക്കോട് കളക്ടര്‍ കണ്‍വീനറുമായ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മുല്ലപ്പള്ളി രാമചന്ദ്രന് എംപിയും, നാദാപുരം എംഎല്‍എ ഇ.കെ. വിജയനും മേപ്പയൂര്‍ എംഎല്‍എ കെ.കെ. ലതികയും സമിതിയില്‍ അംഗങ്ങളായിരുന്നു.
തൂണേരിയില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നേരത്തേ നല്‍കിയിരുന്നു. എന്‍സിസി ക്യാംപില്‍ വച്ച് അബദ്ധത്തില്‍ വെടിപ്പൊട്ടി മരിച്ച അനസിന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കും. കുടുംബത്തിന് നഷ്ടപരിമായി 10 ലക്ഷം രൂപ നല്‍കും. അട്ടപ്പാടിയില്‍ വെടിയേറ്റ് മരിച്ച ബെന്നിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: