കൊച്ചി: സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ ഗര്‍ഭനിരോധന ഉറകളിലാക്കി വിഴുങ്ങിക്കടത്താന്‍ ശ്രമിച്ച ശ്രീലങ്കന്‍ സ്വദേശിയുടെ വയറിളക്കല്‍ ചികിത്സ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പുരോഗമിക്കുന്നു. വിഴുങ്ങിയ സ്വര്‍ണ്ണബിസ്ക്കറ്റിന്റെ മുക്കാല്‍ഭാഗവും പുറത്തുചാടിക്കഴിഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് ശ്രീലങ്കക്കാരന് മുഹമ്മദ് സുബൈര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയില്‍ അകപ്പെട്ടത്.
കൊളംബോയില്‍നിന്നുള്ള വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയ മുഹമ്മദിനെ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണം വിഴുങ്ങിയിട്ടുള്ളതായി മനസ്സിലായത്. തുടര്‍ന്നാണ് കസ്റ്റംസ് അധികൃതര്‍ ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ച് വയറിളക്കാന്‍ ചികിത്സ തുടങ്ങിയത്. 4 ദിവസമായി തുടരുന്ന വയറിളക്കലില് 12 ബിസ്ക്കറ്റുകള്‍ പുറത്തുവന്നു. ഇനി 4 സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ കൂടിയാണ് അകത്തുള്ളത്. ഇതുകൂടി പുറത്ത് എത്തിയാല്‍ മാത്രമേ മുഹമ്മദിന്റെ വയറിളക്കല്‍ ചികിത്സയ്ക്ക് അവസാനമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: