ന്യൂദല്‍ഹി: വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കറിന്റെ സാര്‍ക്ക് യാത്ര ഞായറാഴ്ച തുടങ്ങും. യാത്രക്കിടെ മാര്‍ച്ച് മൂന്നിന് അദ്ദേഹം പാക്കിസ്ഥാന് സന്ദര്‍ശിക്കും. ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള ജമ്മു കശ്മീര്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രശ്നങ്ങളും ചര്‍ച്ചാ വിഷയമാകുമെന്നാണ് കരുതപ്പെടുന്നത്.
ഞായറാഴ്ച യാത്ര ആരംഭിക്കുന്ന ജയ്ശങ്കര് മാര്‍ച്ച് ഒന്നിന് ഭൂട്ടാനിലെത്തും. പിറ്റേന്ന് ബംഗ്ലാദേശിലെത്തുന്ന അദ്ദേഹം മാര്‍ച്ച് മൂന്നിന് പാക്കിസ്ഥാനിലെത്തി നാലിന് അഫ്ഘാനിലേക്കുപോകുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. വിദേശകാര്യ സെക്രട്ടറിയുടെ ആദ്യ സാര്‍ക്ക് യാത്രയാണിത്.
ചര്‍ച്ചകള്‍ക്കായുള്ള വിദേശകാര്യ സെക്രട്ടറിയുടെ പാക്കിസ്ഥാന് യാത്ര ഏഴ് മാസം മുമ്പ് റദ്ദാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ആദ്യം പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് ജയ്ശങ്കറിന്റ ഇസ്ലാമാബാദ് സന്ദര്‍ശനം പ്രഖ്യാപിച്ചത്.
രണ്ടര വര്‍ഷം മുമ്പ് മുന്‍ വിദേശകാര്യ സെക്രട്ടറി രഞ്ചന്‍ മത്തായി ഇസ്ലാമാബാദില് ചര്‍ച്ച നടത്തിയിരുന്നു. വിദേശകാര്യ സെക്രട്ടറിയുടെ നിര്‍ദ്ദിഷ്ട സന്ദര്‍ശനത്തെ പാക് പ്രധാനമന്ത്രി ഷെരീഫ് സ്വാഗതം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: