ഇടുക്കി: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഗണ്യമായി കുറയുന്നതായി മോട്ടോര്‍ വാഹനവകുപ്പിന്റെ സ്ഥിരീകരണം. നാലുവര്‍ഷത്തിനിടെ കെഎസ്ആര്‍ടിസി ബസുകള്‍ ഇടിച്ച് 825 പേര് മരിച്ചു. 2011 ലായിരുന്നു ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്, 222 പേര്. 2012ല്‍ 214 ആളുകള്‍ക്ക് ആനവണ്ടിയുടെ പാച്ചിലിനിടെ ജീവന് നഷ്ടപ്പെട്ടു. 2013ല്‍ മരണം 194 ആയിക്കുറഞ്ഞു.2014ലും 195 പേര്‍ക്കാണ് ജീവന് പോയത്.
രണ്ട് വര്‍ഷത്തിനിടെയാണ് അപകടങ്ങളുടെ തോത് കുറഞ്ഞത്. 2011ല്‍ കെഎസ്ആര്‍ടിസി ബസുമൂലം ചെറുതുംവലുതുമായ 1109 അപകടങ്ങളാണ് നടന്നത്. 1167പേര്‍ക്ക് പരിക്കേറ്റിരുന്നു. 2012ല്‍ 1198 അപകടങ്ങളിലായി 1223 പേര്‍ക്ക് പരിക്കേറ്റു. 2013ല്‍ 1096 അപകടങ്ങളില്‍ 1257 പേര്‍ക്ക് പരിക്കേറ്റു. 2014ല്‍ 1017 അപകടങ്ങളില്‍ 1206 പേര്‍ക്ക് പരിക്കേറ്റു.
പോലീസ് ജാഗ്രത പുലര്‍ത്തുന്നതും ബസുകളില്‍ വേഗപ്പൂട്ട് ഘടിപ്പിച്ചതുമാണ് അപകടനിരക്ക് കുറയ്ക്കുന്നതിന് കാരണമായിരിക്കുന്നത്. ആനവണ്ടികള്‍ അലക്ഷ്യമായി ഓടിച്ച് അപകടം വരുത്തിയാല്‍ ഡ്രൈവര്‍ തന്നെ ബസ് നന്നാക്കുന്നതിനുള്ള പണം നല്‍കണമെന്ന കെഎസ്ആര്‍ടിസിയുടെ നിയമവും അപകടം കുറയ്ക്കാന്‍ കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: