കഴിഞ്ഞ 45 വര്‍ഷം മാറിമാറി ഭരിച്ച സര്‍ക്കാരുകളുടെ ദീര്‍ഘവീഷണമില്ലാത്ത ഭരണത്തിന്റെ ഫലമായി തകര്‍ന്നടിഞ്ഞ സമ്പദ്വ്യവസ്ഥയാണ് കേരളത്തില്‍ ഉള്ളത.് പണ്ട് കൃഷിയില്ലായിരുന്നുവെങ്കില് മലയാളി ബംഗാളിയുടെയും 10 വര്‍ഷം മുന്‍പത്തെ തമിഴന്റെയും സ്ഥിതിയില്‍ ആകുമായിരുന്നു. ജയലളിത തന്റെ തെറ്റ് തിരുത്തിയതിന്റെ ഫലമായി തമിഴര്‍ കേരളത്തില്‍ ചുറ്റിത്തിരിയുന്നില്ല. റബ്ബര്‍ മേഖല തല്ലിത്തകര്‍ത്തപ്പോള്‍ ഇനി വിദേശമലയാളികള്‍ മാത്രമാണ് കേരളത്തിന്റെ രക്ഷ.
അടിസ്ഥാന മേഖലയായ കൃഷി സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ ബോര്‍ഡുകള്‍, ബാങ്കുകള്‍ എന്നിവയിലെ ഉദ്യോഗസ്ഥരുടെ പീഡനത്താല്‍ തകര്‍ന്നടിഞ്ഞപ്പോള്‍ മറ്റുമേഖലയും പ്രതിസന്ധിയിലായി. പക്ഷെ ഇവയിലെ ഒക്കെ ജീവനക്കാര്‍ കൂടുതല്‍ കൂടുതല്‍ ആനുകൂല്യത്തിനായി മുറവിളികൂട്ടുകയും കര്‍ഷക പീഡനം തുടരുകയും ചെയ്തു.
രാജഭരണത്തില്‍ 6ശതമാനം ന്യായ പലിശയും 12ശതമാനം അന്യായ പലിശയും ആയിരുന്നു. ഇവയില്‍ നിന്നുരക്ഷപ്പെടുവാന് ജനങ്ങള്‍ സഹകരണ ബാങ്കുകള്‍ കെട്ടിപ്പടുത്തു. ഇവ 12 വര്‍ഷം കൊണ്ട് ഇരട്ടിയായാല്‍ ആധാരം മടക്കിക്കൊടുത്തിരുന്നു. പക്ഷെ 1969-ല്‍ ബാങ്ക് ദേശസാല്കരണത്തോടുകൂടി എല്ലാ ബാങ്കുകളും കരുത്ത് ആര്‍ജിച്ചു. 11 മുതല്‍ 18 ശതമാനം പലിശ പിരിവുകാരായി. 12 വര്‍ഷം കൊണ്ട് മൂന്നിരട്ടിയായാലും കടം വീടാതായി. ഒരു കൃഷിപ്പിഴയേയോ വിലയിടിവിനേയോ അതിജീവിക്കാന്‍ പറ്റാതെ കൃഷിക്കാര്‍ ആത്മഹത്യ ചെയ്യാന്‍ തുടങ്ങി. അപ്പോള്‍ ബാങ്കുകള്‍ പലിശ കുറച്ചുവെങ്കിലും തകര്‍ന്നടിഞ്ഞ കൃഷിക്കാരന് ലോണ്‍എടുത്ത് കൃഷിചെയ്യാന്‍ പറ്റാതായി.
റബ്ബര്‍ ബോര്‍ഡിന്റെ കാര്യക്ഷമതകൊണ്ട് റബ്ബര്‍ മാത്രമായി കൃഷിക്കാരന് ആശ്രയം. ഇപ്പോള്‍ സര്‍ക്കാരിന് ദീര്‍ഘവീക്ഷണം ഇല്ലാത്തതായതിന്റെ ഫലമായി രബ്ബര്കൃഷിയും തകര്‍ന്നടിഞ്ഞു. നിങ്ങള്‍ ഉല്‍പ്പാദിപ്പിച്ചുകൊള്ളൂ ഞങ്ങള്‍ സംഭരിച്ചു സംസ്കരിച്ചുവിലയുള്ളപ്പോള് വിറ്റു ലാഭം എടുത്തുകൊള്ളാം എന്ന സഹകരണ പ്രസ്ഥാനങ്ങളുടെ നയംമാറ്റമാണ് കര്‍ഷകനെ ഇരുട്ടിലാക്കിയത്.
ഗാന്ധിജിയുടെ സ്വപ്നം ഒരു പഞ്ചായത്ത് അതില്‍ ഒരു സഹകരണസംഘം അതില്കൂടി കര്‍ഷകന്റെ എല്ലാ ആവശ്യവും നടത്തിക്കൊടുക്കണം എന്നതായിരുന്നു. പക്ഷെ ഇന്ന് പണത്തിനും, റബ്ബറിനും, നാളികേരത്തിനും, പാലിനും, തേനിനും എല്ലാം വിവിധ സംഘങ്ങളും അതിനെല്ലാം ഭരണാധിപന്മാരും. ഇവയെല്ലാം കൃഷിക്കാര്‍ക്ക് ഒരു ഭാരമായിനില്ക്കുന്നു. ഒരു പഞ്ചായത്തിലെ എല്ലാ കാര്‍ഷിക സഹകരണ സംഘങ്ങളും ഒരുകുടക്കീഴില്‍ വന്നെങ്കിലെ കൃഷിക്കാര്‍ രക്ഷപ്പെടുകയുള്ളൂ. പണം കൈകാര്യം ചെയ്യുന്ന സംഘങ്ങള്‍ വളമോ മരുന്നോ മാത്രം വിതരണം ചെയ്യാനാണ് താല്പര്യപ്പെടുന്നത്.കര്‍ഷകന്റെ ഉദ്പ്പന്നങ്ങള്‍ സംഭരിച്ച് സംസ്കരിച്ച് വെയര്‍-ഹൗസുകളില്‍ സൂക്ഷിച്ച് വിലയുള്ളപ്പോള്‍ വില്ക്കാന് കര്‍ഷകനെ പ്രാപ്തനാക്കുന്നില്ല.
സഹകരണപ്രസ്ഥാനം കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കുകയാണ്. നേട്ടങ്ങളുടെ പടവുകളിലാണ് നൂറ്റാണ്ട് പിന്നിടുന്ന ഇന്ത്യന്‍ സഹകരണ പ്രസ്ഥാനം. പക്ഷെ സഹകരണത്തില്‍ മാധുര്യമുണ്ട്. സഹകരിക്കുന്നവരുടെ ഇടയില്‍ ക്ഷീണിതരെന്നും ബലവാന്മാരെന്നും വിവേചനത്തിന് അവകാശമില്ല എന്ന മഹാത്മാഗാന്ധിയുടെ അഭിപ്രായത്തിന് ഇന്നും പ്രസക്തിയുണ്ടോ? ദേശരാഷ്ട്രം എന്ന ഗാന്ധിജിയുടെ സ്വപ്നം സാക്ഷാല്‍ക്കരിച്ച ഗ്രാമസ്വരാജ് നമുക്ക് ഒരു കിട്ടാക്കനിയായിത്തീര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: