ന്യൂദല്‍ഹി : ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വര്‍ദ്ധിച്ചു വരുന്ന ചൈനീസ് ഇടപെടലിനെത്തുടര്‍ന്ന് തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മാണ പദ്ധതികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു .ഐ എന്‍ എസ് വിശാല്‍ എന്ന് പേരിട്ടിരിക്കുന്ന കപ്പലിന്റെ നിര്‍മ്മാണം ഐ എ സി 2 പദ്ധതിയനുസരിച്ചാണ് നടപ്പിലാക്കുന്നത്
11 പോര്‍വിമാനങ്ങള്‍ മാത്രം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഭാരതത്തിന്റെ വിമാനവാഹിനിക്കപ്പല്‍ ഐ എന്‍ എസ് വിരാട് അടുത്തവര്‍ഷം സേവനത്തില്‍ നിന്ന് വിരമിക്കുന്നത് പദ്ധതി വേഗത്തിലാക്കാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നു . 2018 ഓടെ കമ്മീഷന് ചെയ്യുമെന്ന് കരുതപ്പെടുന്ന ഐ എന്‍ എസ് വിക്രാന്തിന്റെ നിര്‍മ്മാണം കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയില്‍ പുരോഗമിക്കുകയാണ് .
വലിയ പോര്‍വിമാനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള തരത്തിലാണ് ഐ എന്‍ എസ് വിശാലിന്റെ രൂപകല്പന . ഇത് കമ്മീഷന് ചെയ്യാന്‍ നിലവില്‍ പത്തുവര്‍ഷമെടുക്കുമെന്നാണ് കരുതുന്നത് .തദ്ദേശീയമായി ഭാരതം നിര്‍മ്മിക്കാനുദ്ദേശിക്കുന്ന രണ്ടാമത്തെ വിമാനവാഹിനിക്കപ്പലാണ് ഐ എന്‍ എസ് വിശാല്‍ . വിശാലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ ആണവായുധ വാഹക ശേഷിയുള്ള വിമാനവാഹിനിക്കപ്പല്‍ കരസ്ഥമാക്കുന്ന മൂന്നാമത്തെ രാജ്യമായി ഭാരതം മാറും . അമേരിക്കയ്ക്കും ഫ്രാന്‍സിനും മാത്രമാണ് നിലവില്‍ ഇത്തരം കപ്പലുകളുള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: