തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടോയ്ലറ്റില് നിന്നും സ്വര്‍ണ്ണം കണ്ടെത്തിയതില്‍ ദുരൂഹതകള്‍.സംഭവത്തില്‍ ക്ലീനിംഗ് തൊഴിലാളികളെ കരുവാക്കാന്‍ അധികൃതരുടെ നീക്കം ഇതിനെതിരെ തൊഴിലാളികള്‍ ഇന്നലെ പണിമുടക്കി. തിങ്കളാഴ്ച 6.45 ഓടെയാണ് അറൈവല്‍ എമിഗ്രേഷന്‍ സെന്ററിലെ ഒന്‍പതാമത്തെ ടോയ്ലറ്റില് നിന്നും 2.കിലോ സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെടുത്തത്. വാട്ടര്‍ ഫ്രഷറിനുള്ളില് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു. വിമാനം വന്നുപോയി കഴിഞ്ഞാല്‍ സ്ഥിരമായി നടക്കാറുള്ള ടോയ്ലറ്റ് പരിശോധനയ്ക്കിടയിലാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.
ഇന്‍ഡിഗോ, എയര്‍ അറേബ്യ,ജെറ്റ് എയര്‍വേയ്സ് എന്നീ വിമാനങ്ങള്‍ സംഭവസമയം വന്നു പോയിരുന്നു. ഈ വിമാനത്തിനുള്ളില്‍ നിന്നും ഏത് യാത്രക്കാരാണ് സ്വര്‍ണ്ണകട്ടികള്‍ കൊണ്ടിട്ടതെന്ന് അറിയാന്‍ കഴിയാത്ത സാഹചര്യമാണുണ്ടായിരുന്നത്. എന്നാല്‍ സ്വര്‍ണ്ണം കണ്ടെത്തിയതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് എമിഗ്രേഷന്‍ സെന്ററില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ക്ലീനിംഗ് തൊഴിലാളി ഐഎന്‍ടിയുസി യൂണിയനില്‍പ്പെട്ട പ്രദീപിനെ കസ്റ്റംസ് അധികൃതര്‍ ചോദ്യം ചെയ്യുകയുണ്ടായി.
ഇയാള്‍ നിരപരാധിയാണെന്ന് പറഞ്ഞിട്ടും അധികൃതര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ചോദ്യം ചെയ്യലില്‍ ക്ലിനിംഗ് വിഭാഗത്തിലെ മുഴുവന്‍ തൊഴിലാളികളെ രാത്രി 9 മണിവരെ തടഞ്ഞുവെച്ചതായിട്ടാണ് പറയുന്നത്. കൂടാതെ എമിഗ്രേഷന്‍ സെന്റര്‍ വൃത്തിയാക്കുന്നതില്‍ തൊഴിലാളികളെ കസ്റ്റംസ് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് തൊഴിലാളികള്‍ പണിമുടക്കിയത്. സംഭവ സമയത്ത് പ്രദീപ് ടോയ്ലറ്റ് വൃത്തിയാക്കിക്കൊണ്ടിരിക്കെ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന് വന്ന് ഫ്രഷറിനുള്ളില് കിടന്ന പൊതി എടുത്തുകൊണ്ടുപോവുകയാണ് ചെയ്തത്.
ഈ സമയം മറ്റ് ടോയ്ലറ്റുകളൊന്നും പരിശോധിച്ചിരുന്നില്ലയെന്ന് പണിമുടക്കിനിടയില്‍ പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു. ഉച്ചകഴിഞ്ഞു പണിമുടക്ക് തുടര്‍ന്നതോടെ കസ്റ്റംസ്എസിയും എയര്‍പോര്‍ട്ട് ഡയറക്ടറുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് തൊഴിലാളികളുടെ പ്രശ്നം രമ്യതയിലാക്കുകയായിരുന്നു. സംഭവത്തില്‍ ദൃക്സാക്ഷിയായതുകൊണ്ടാണ് പ്രദീപിനെ ചോദ്യം ചെയ്യലിന് വിധേയനാക്കിയതെന്നും തൊഴിലാളികള്‍ക്ക് യാതൊരു പ്രശ്നവുമില്ലായെന്നും അധികൃതര്‍ തൊഴിലാളികള്‍ക്ക് ഉറപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: