നെയ്യാറ്റിന്‍കര: സിപിഎം നേതാവിന്റെ വ്യാജ പരാതിയെ തുടര്‍ന്ന് ക്ഷേത്രോത്സവത്തിന് സംഘര്‍ഷമുണ്ടാകുമെന്ന് തെറ്റിദ്ധരിച്ച്്് ജില്ലാ കളക്ടര്‍ നിരോധനാജ്ഞയിറക്കി. ഉത്സവത്തിന്റെ ഭാഗമായുള്ള പുറത്തെഴുന്നള്ളിപ്പ് തടസ്സപ്പെട്ടു.
ഇരുവൈക്കോണം ഇരുവൈക്ഷേത്രത്തിലെ വാര്‍ഷിക പൂജയാണ് കളക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് തടഞ്ഞത്. ഇതേ തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നൂറോളം പോലീസിനെ പോലീസിനെ വിന്യസിച്ച് ഭക്തജനങ്ങളെ ബുദ്ധിമുട്ടിലാക്കി. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഡിവൈഎഫ്ഐ, കെഎസ്ടിഎ എന്നീസംഘടനകളുടെ മുന്‍ നേതാവായിരുന്നു നിരോധനാജ്ഞ ഉത്തരവ് വാങ്ങിയത്. നാട്ടുകാരും ക്ഷേത്ര കുടുംബക്കാരും തമ്മില്‍ കഴിഞ്ഞ ആറുവര്‍ഷമായി ക്ഷേത്രഭരണത്തെചൊല്ലി തര്‍ക്കം നടക്കുകയാണ്.
ഈ വര്‍ഷം ഭഗവതിയുടെ പുറത്തെഴുന്നള്ളിപ്പ് നടത്താന്‍ നാട്ടുകാര്‍ തീരുമാനിച്ചു. ഇതനുസരിച്ച് ഞായറാഴ്ച രാവിലെ ഭഗവതിയുടെ പുറത്തെഴുന്നള്ളിപ്പിന് തിരുമുടിയുമായി പൂജാരിമാര്‍ ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ നിരോധനാജ്ഞ ഉള്ളതിനാല്‍ എഴുന്നള്ളത്ത് പോലീസ് തടയുകയായിരുന്നു.
ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതായി ചിലര്‍ ചേര്‍ന്ന്്് വ്യാജ നോട്ടീസ് തയാറാക്കിയശേഷം ജില്ലാകളക്ടറില്‍ നിന്ന് ഉത്സവത്തിന് അനുമതിയും ഡിവൈഎസ്പി ഓഫീസില്‍ നിന്ന് മൈക്ക് ഓര്‍ഡറും വാങ്ങി. ക്ഷേത്രത്തില്‍ സംഘര്‍ഷമുണ്ടാകുമെന്നും നിരോധനാജ്ഞ പുറപ്പെടുവിക്കണമെന്നും ഉത്സവത്തിന് അനുമതി വാങ്ങിയവര്‍ പിന്നീട് ജില്ലാ കളക്ടര്ക്ക്്് നിവേദനം നല്കി. ഇതേതുടര്‍ന്നാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്്.
അതേസമയം ഞായറാഴ്ച ഭഗവതിയുടെ തിരുമുടി പുറത്തേക്കെഴുന്നള്ളിച്ചതോടെ വാര്‍ഷിക പൂജയ്ക്കു തുടക്കമായി.
വായ്ക്കുരവയുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയില്‍ ക്ഷേത്രത്തിനു ചുറ്റും തിരുമുടി പ്രദക്ഷിണം നടത്തി. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ജയകുമാര്‍, പൂവാര്‍ സിഐ ഒ.എ. സുനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസിനെ വിന്യസിച്ചിരുന്നത്്. ചരിത്ര പ്രധാനമായ ഇരുവൈക്കാവിനോടു ചേര്‍ന്നാണ് ഇരുവൈ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്്. എട്ടുവീട്ടില്‍പിള്ളമാരുടെ സൈനികര്‍ വധിക്കാനോടിച്ചപ്പോള് യുവരാജാവായിരുന്ന അനിഴം തിരുനാള്‍ മാര്ത്താണ്്ഡവര്മ ഇരുവൈക്കാവിലാണ് അഭയം തേടിയത്്. അരുവിപ്പുറം ശിവപ്രതിഷ്ഠയ്ക്കുശേഷം ശ്രീനാരായണഗുരുദേവന്‍ രണ്ടാമതെത്തി ആഴ്ചകളോളം തങ്ങിയത് ഇരുവൈക്കാവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: