കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലും കൊക്കെയ്ന്‍ പിടികൂടിയ കേസിലും മുഖ്യപ്രതിയായ മുഹമ്മദ് നിസാമിനെതിരെയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം കേരളാ പോലീസ് അട്ടിമറിക്കുന്നു. സര്‍ക്കാര്‍ തലപ്പത്തുള്ള ചിലരുടെ പിന്തുണയോടെയാണിത്.
നിസ്സാമിന്റെ അധോലോക ബന്ധം, മയക്കുമരുന്ന് വ്യാപാരം, കോടികളുടെ അനധികൃത സമ്പാദ്യം എന്നിവ സംബന്ധിച്ചാണ് പ്രധാനമായും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നത്. എന്നാല്‍ നിസ്സാമുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ കേസന്വേഷിക്കുന്ന കേരള പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. നിസ്സമില് നിന്ന് വന്‍തോതില്‍ പണം പറ്റിയ പോലീസുകാരാണ് അന്വേഷണവുമായി സഹകരിക്കാത്തതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍ .
പോലീസ് അന്വേഷണ സംഘത്തിന്റെ തലപ്പത്തുളള ചിലരാണ് ഇതിനു പന്നില്‍ . ഇവരെ മറികടന്ന് വിവരങ്ങള്‍ കൈമാറാന്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് വിലക്കുണ്ട്.
സംസ്ഥാന ഭരണത്തിലെ ഉന്നതരായ ചിലരും പോലീസിന്റെ ഈ നീക്കത്തിന് പിന്തുണയുമായി രംഗത്തുണ്ട്. കോണ്്രഗസ്സില് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നിസ്സാമിനെ സഹായിക്കാന്‍ മത്സരിക്കുകയാണ്. കൊക്കെയ്ന്‍ കേസില്‍ നിസാമിനെ സംരക്ഷിക്കാന്‍ പോലീസ് ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. വന്‍ തുക പോലീസിലെ ചിലര്‍ ഇതിനായി കൈപ്പറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറും.
തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ നിസ്സമിന്റെ ഭാര്യ അമലിനെ പ്രതിസ്ഥാനത്തു നിന്നൊഴിവാക്കാന്‍ പോലീസ് വന്‍ തുക വാങ്ങിയെന്നും വ്യക്തമായിട്ടുണ്ട്. നിസാമിന്റെ എളാപ്പ എന്നറിയപ്പെടുന്ന ബന്ധുവഴിയാണ് ഇടപാട് നടന്നിട്ടുള്ളത്. ചില പോലീസ് ഉദ്യോഗസ്ഥരും ഇയാളെ എളാപ്പ എന്നാണ് വിളിക്കുന്നത് .
നിസ്സാമിന്റെ തോക്ക് കണ്ടെത്താനും പോലീസ് നടപടി സ്വീകരിച്ചിട്ടില്ല. ഇത്തരമൊരു കേസ്സില്‍ ഉള്‍പ്പെട്ടയാളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുകയും ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദാക്കുകയും വേണം. എന്നാല്‍ കേരള പോലീസ് ഇതിനും നടപടി സ്വീകരിച്ചിട്ടില്ല. കേരള പോലീസിന്റെ നിലപാടില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഇയാള്‍ക്കെതിരായ അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: