ഇടുക്കി: സംസ്ഥാനത്ത് ഭക്ഷ്യ ധാന്യങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുകയും വില ഉയരുന്നതിനനുസരിച്ച് പൂഴ്ത്തി വയ്ക്കുകയും ചെയ്ത സംഭവത്തില്‍ 279 കേസുകള്‍ പോയവര്‍ഷം റിപ്പോര്‍ട്ടു ചെയ്തു. സംസ്ഥാന പോലീസിന്റെ ക്രൈംറിക്കാര്‍ഡ് ബ്യൂറോ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കിലാണ് ഈ വിവരങ്ങള്‍.
പോലീസും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് എടുത്തിരിക്കുന്ന കേസുകളാണിവ. 2008ല്‍ 205 കേസുകളുണ്ടായിരുന്നത് 2014 ആയപ്പോഴേക്കും 279 ലെത്തി. 2009-221, 2010-215, 2011-268, 2012-225, 2013-218, 2014-279 എന്നിങ്ങനെയാണ് കേസുകളുടെ വിവരം. ഏഴ് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ വര്‍ഷമാണ്.
എന്നാല്‍ അനാശാസ്യക്കേസുകളില് ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. 2008ല്‍ അനാശാസ്യക്കേസുകളുടെ എണ്ണം 187 ആയിരുന്നു. 2009ല്‍ കേസുകള്‍ കുത്തനെ ഉയര്‍ന്ന് 314ല്‍ എത്തി. 2010-309, 2011-197, 2012-210, 2013-180 എന്നിങ്ങനെയാണ് കണക്ക്. 2014ല്‍ 140 കേസുകളാണ് പോലീസിന് പിടിക്കാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: