തിരുവനന്തപുരം: വിദേശികള്‍ ആവരുടെ ഭക്ഷണക്രമങ്ങളിലെ ദോഷങ്ങള്‍ മനസ്സിലാക്കി നമ്മുടെ ഭക്ഷണം സ്വീകരിക്കുമ്പോള്‍ നമ്മുടെ തലമുറ ഫാസ്റ്റ് ഫുഡിന്റെയും വിദേശഭക്ഷണത്തിന്റെയും പുറകെ പോവുകയാണ്. ഇത് ആരോഗ്യമില്ലാത്ത തലമുറയെയാണ് ഉണ്ടാക്കുന്നത് എന്ന് കെ. മുരളീധരന് എംഎല്‍എ. രണ്ടാമത് ദേശീയ ജൈവവൈവിധ്യ കോണ്‍ഗ്രസ്സിന്റെയും എക്സ്പോയുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിക്കിണങ്ങാത്ത മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍മൂലം ആരോഗ്യം നശിക്കുന്നു. ഇന്ന് നമ്മുടെ നഗരങ്ങളിലെ മാലിന്യകൂമ്പാരം നമ്മുടെ ആരോഗ്യത്തിന് കോട്ടം വരുത്തുകയാണ്. മാലിന്യംമൂലം കാന്‍സര്‍ രോഗികള്‍കൂടി വരുന്നു. ജൈവവൈവിധ്യ ബോര്‍ഡിന് നമ്മുടെ നാടിന്റെ കുളങ്ങള്‍ നവീകരിക്കാന്‍ സാധിച്ചു. പരിസരവാസികള്‍ കുളങ്ങളിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. മാലിന്യം കലര്‍ന്ന വായു ശ്വസിക്കുന്നത് കുട്ടികളുടെ ബുദ്ധിയെ വളരെ ദോഷകരമായി ബാധിക്കുന്നതായാണ് പുതിയപഠനങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും എംഎല്‍എ പറഞ്ഞു.
ജൈവൈവിധ്യത്തിന്റെ സംരക്ഷണം ആവശ്യമാണെന്ന് സന്ദേശം ജനങ്ങളിലേക്കെത്തിക്കുകയാണ് ജൈവവൈവിധ്യ കോണ്‍ഗ്രസ്സിലൂടെ ഉദ്ദേശിക്കുന്നതെന്ന് ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. കെ.പി. ലാലാദാസ് പറഞ്ഞു.
ചടങ്ങില്‍ കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടര്‍ യലാക്കി, സ്റ്റേറ്റ് മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് സിഇഒ കെ.ജീ. ശ്രീകുമാര്‍, ടിബിജിആര്‍ഐ ഡയറക്ടര്‍ ഡോ.പി.ജി. ലത, ഡോ.എസ്. രാജശേഖരന് എന്നിവര്‍ സംസാരിച്ചു.
ദേശീയ ജൈവവൈവിദ്ധ്യ കോണ്ഗ്രസ്സസിനോടനുബന്ധിച്ച് ജൈവവൈവിദ്ധ്യ മേളയും കനകക്കുന്ന് കൊട്ടാരത്തില്‍ തുടങ്ങി. കോണ്‍ഗ്രസ്സിന്റെ ഭാഗമായി നടക്കുന്ന ദേശീയ ജൈവവൈവിദ്ധ്യ കോണ്‍ഫറന്‍സില്‍ ഇന്ത്യയില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള ഈ മേഖലയിലെ വിദഗ്ധര്‍ പങ്കെടുക്കുന്നു. ജൈവവൈവിധ്യ മേഖലകളില്‍ ഇന്ത്യയിലും കേരളത്തിലുമുള്ള പ്രമുഖ സ്ഥാപനങ്ങള്‍ പങ്കാളികളാകുന്നു.മേള 27 ന്് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: