ന്യൂദല്‍ഹി: ഗുജറാത്ത് തീരത്ത് പാകിസ്ഥാന് ബോട്ട് പൊട്ടിത്തെറിച്ച സംഭവത്തില്‍ വിവാദപരാമര്‍ശം നടത്തിയ തീരസംരക്ഷണസേന ഡിഐജിയുടെ ക്ഷമാപണം പ്രതിരോധമന്ത്രാലയം തള്ളി.
സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച ഡിഐജി ലൊഷാലിക്കെതിരെ അച്ചടക്ക നടപടിയുണ്ടാവുമെന്നും പ്രതിരോധ മന്ത്രാല വൃത്തങ്ങള്‍ പറഞ്ഞു. ലൊഷാലി നല്കിയ വിശദീകരണം തൃപ്തികരമല്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ലോഷാലിക്ക് സൈനികവിചാരണക്ക് വിധേയനാകേണ്ടിവരും.
പാകിസ്ഥാന് ബോട്ട് തന്റെ നിര്‍ദ്ദേശപ്രകാരം സേന തകര്‍ക്കുകയായിരുന്നുവെന്ന ഡിഐജിയുടെ പ്രസ്താവന പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ നേരത്തെ തള്ളിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: