തിരുവനന്തപുരം: ശുംഭന് പരാമര്‍ശത്തില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച സിപിഎം നേതാവ് എം.വി. ജയരാജന് ജയില്‍ മോചിതനായി.
ഇന്നു രാവിലെ 11 മണിയോടെയാണ് അദ്ദേഹം ജയില്‍ മോചിതനായത്. 19 ദിവസത്തെ ജയില്‍ വാസത്തിനുശേഷം പുറത്തിറങ്ങിയ അദ്ദേഹത്തിന് സി പി എം പ്രവര്‍ത്തകര്‍ ജയിലിനുമുന്നില്‍ സ്വീകരണം നല്കി.
ശിക്ഷാകാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണു വിട്ടയയ്ക്കുന്നത്. നാലാഴ്ച തടവാണു ഹൈക്കോടതി വിധിച്ചതെങ്കിലും ജയരാജന് ഒന്‍പതു ദിവസത്തെ ശിക്ഷ നേരത്തെ അനുഭവിച്ചിട്ടുണ്ട്.
സുപ്രീം കോടതി അപ്പീല്‍ തള്ളിയ സാഹചര്യത്തിലാണു ബാക്കി 19 ദിവസത്തെ ശിക്ഷയ്ക്കായി പൂജപ്പുരയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: