Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ചന്ദ്രബോസിന്റെ കൊലപാതകം: പ്രതിക്കൂട്ടില്‍ നിന്ന്‌രക്ഷപ്പെടാന്‍ കഴിയാതെ പോലീസും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2015, 10:50 am IST
in Thrissur

തൃശൂര്‍: കൊലയാളി വ്യവസായി നിസ്സാമിനെ സംരക്ഷിക്കാന്‍ പോലീസ് ഗൂഢാലോചന നടന്നുവെന്ന ആരോപണത്തില്‍ പോലീസ് പ്രതിക്കൂട്ടില്‍തന്നെ. സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ മരണമൊഴി രേഖപ്പെടുത്താന്‍ ശ്രമമുണ്ടായില്ലെന്ന ആക്ഷേപത്തിന് തൃപ്തികരമായ വിശദീകരണമില്ല.

ജനുവരി 29ന് മര്‍ദ്ദനമേറ്റ് അമല ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിക്കപ്പെട്ട ചന്ദ്രബോസില്‍നിന്നും മരണമൊഴി രേഖപ്പെടുത്തണമെന്ന് തീരുമാനിച്ച് പോലീസ് കത്ത് നല്‍കിയതുതന്നെ ഫെബ്രുവരി 11നാണ്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന ചന്ദ്രബോസിന്റെ മൊഴിയെടുക്കണമെന്ന് തീരുമാനിക്കാന്‍ രണ്ടാഴ്ച വൈകിയതിന് പോലീസിന് വിശദീകരണമില്ല.

സംഭവദിവസം നിസാമിനൊപ്പം ഉണ്ടായിരുന്ന ഭാര്യ അമലിനെ കണ്ടെത്തി ഇതുവരെ ചോദ്യംചെയ്യാന്‍ ശ്രമിക്കാതിരുന്നതും കേസന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചയായി നിയമവൃത്തങ്ങളും പോലീസ് ഉദ്യോഗസ്ഥരും തന്നെ ചൂണ്ടിക്കാട്ടുന്നു. അറസ്റ്റിനുശേഷമുള്ള വീഡിയോ ചിത്രങ്ങളില്‍ നിസാമിന്റെ മുഖത്ത് കണ്ട മുറിവുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടില്ലെന്ന പുതിയ ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അതും വിചാരണയില്‍ പ്രതിക്ക് അനുകൂലഘടകമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഒരു ക്രിമിനല്‍ സംഭവം ഉണ്ടായാല്‍ പോലീസ് സ്വീകരിക്കേണ്ട അന്വേഷണക്രമങ്ങളും മുറകളും സംബന്ധിച്ച് ക്രിമിനല്‍ നടപടി കോഡിലും ഡി.ജി.പിയുടെ സര്‍ക്കുലറുകളിലും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കിലും ചന്ദ്രബോസ് വധക്കേസ്സില്‍ അവ കൃത്യമായി പാലിക്കപ്പെട്ടിട്ടില്ലെന്നാണ് വീഴ്ചകള്‍ വ്യക്തമാക്കുന്നത്. പ്രതിക്ക് രക്ഷപ്പെടാനുള്ള ബോധപൂര്‍വമായ വഴിയൊരുക്കലാണീ വീഴ്ചകളെന്നാണ് പ്രധാന ആരോപണം.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചന്ദ്രബോസ് ആദ്യ ചില ദിവസങ്ങളില്‍ സംസാരിച്ചിരുന്നുവെന്നും ബോധവാനായിരുന്നുവെന്നും അമല ആശുപത്രിയിലെ ചന്ദ്രബോസിനെ പരിചരിച്ച ഡോക്ടര്‍മാരിലൊരാളായ ഡോ.റെന്നിസ് ആന്റണിയും ചന്ദ്രബോസിന്റെ ബന്ധുക്കളും വെളിപ്പെടുത്തിയിരുന്നു.  എന്നാല്‍ പോലീസ് പ്രതിക്കൂട്ടിലായതോടെ ആശുപത്രി അധികൃതരും ഡോക്ടറും നിലപാട് മാറ്റി. പോലീസിന്റെ കടുത്ത സമ്മര്‍ദ്ദത്തിലും ഭീഷണിയിലുമാണീ നിലപാട് മാറ്റമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

പോലീസിന് വീഴ്ചപറ്റിയെന്ന ലോകായുക്തയുടെ നടപടിയെ തുടര്‍ന്ന് വീഴ്ച പറ്റിയോ എന്ന കാര്യത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ നിശാന്തിനിതന്നെ നേരിട്ട് അന്വേഷണം നടത്തിയിരുന്നു. ആശുപത്രി അധികൃതരും ഡോക്ടറും നിലപാട് മാറ്റി മൊഴി നല്‍കിയെങ്കിലും ജനുവരി 29 മുതല്‍ ഫെബ്രുവരി 11 വരെ മരണമൊഴിയെടുക്കാന്‍ പോലീസ് ആലോചനപോലും നടത്തിയില്ലെന്ന ആരോപണത്തിന് വിശദീകരണമില്ല. ഇക്കാര്യം പോലീസ് കമ്മീഷണര്‍ക്കും ബോധ്യമായതായാണ് വിവരം.

കേസ്സിലെ പ്രധാന കണ്ണിയായ നിസാമിന്റെ ഭാര്യ അമല്‍ സംഭവത്തിനുശേഷം ഫഌറ്റ് പൂട്ടിപ്പോയതായിരുന്നു. എന്നാല്‍ നടപടിക്രമമനുസരിച്ച് അമലിനെ കണ്ടെത്തി ചോദ്യംചെയ്യാന്‍ ശ്രമിക്കാതിരുന്നതിനും പോലീസിന് യുക്തിപൂര്‍ണമായ വിശദീകരണം നല്‍കാനായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

Kerala

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

India

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

India

‘ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി

Kerala

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.