പാട്ന: ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി ഇന്ന് വിശ്വാസവോട്ട് തേടും. ബിജെപി മാഞ്ചിയെ പിന്തുണയ്ക്കുന്നുണ്ട്.അതിനിടെ മാഞ്ചിയ്ക്കൊപ്പം നിലകൊള്ളുന്ന വിമത പക്ഷത്തുള്ള നാല് എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കരുതെന്ന് പാട്ന ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇത് മാഞ്ചിക്ക് കനത്ത തിരിച്ചടിയാണ്.
ഇന്ന് വിശ്വാസവോട്ടെുപ്പില് പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് നാലു പേരും കോടതിയോട് അഭ്യര്‍ഥിച്ചെങ്കിലും ജസ്റ്റീസുമാരായ ഇഖ്ബാല്‍ അഹമ്മദ് അന്‍സാരി, ചക്രധാരി ശരണ്‍ സിംഗ് എന്നിരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു. നാലുപേരുടെ നിയമസഭാംഗത്വം റദ്ദാക്കിയ സ്പീക്കറുടെ നടപടി നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്യുകയും കോടതി ഇവരുടെ അംഗത്വം പുന:സ്ഥാപിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ ചുവടുപിടിച്ചാണ് വിശ്വാസവോട്ടെുപ്പില് പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ഇവര്‍ അഭ്യര്‍ഥിച്ചത്. ഗ്യാനേന്ദ്ര സിംഗ് ഗ്യാനോ, രവീന്ദ്ര റായി, രാഹുല്‍ ശര്‍മ്മ, നീരജ് സിംഗ് ബബ്ലൂ എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഇവര്‍ക്ക് ഇന്ന് വിശ്വാസവോട്ടെുപ്പില് പങ്കെടുക്കാന്‍ കഴിയില്ല.
സ്പീക്കര്‍ ഉദയ് നാരായണ്‍ ചൗധരിയെ വിശ്വാസവോട്ടെുപ്പില് പങ്കെടുക്കാന്‍ അനുവദിക്കരുതെന്ന് അഭ്യര്‍ഥിച്ച് മന്ത്രി വിനയ് ബിഹാരി നല്കിയ ഹര്‍ജിയും കോടതി തള്ളി.
ജനതാദള്‍(യു) നേതാവ് നിതീഷ് കുമാറുമായി തെറ്റിയതാണ്, ഒരിക്കല്‍ നിതീഷിന്റെ അടുത്തയാളായ മാഞ്ചിക്ക് വിനയായത്. മാഞ്ചി മുഖമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നാണ് നിതീഷിന്റെ ആവശ്യം. ഈ ആവശ്യം തള്ളിയ മാഞ്ചിയോട് ഇന്ന് ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: