കൊച്ചി: പുതിയ റേഷന്‍ കാര്‍ഡില്‍ മാരകരോഗങ്ങളെന്ന് രേഖപ്പെടുത്തുന്ന കോളത്തില്‍ കൂടുതല്‍ മാരകരോഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജി. കാന്‍സര്‍, എയ്ഡ്സ്, എന്നിവ മാത്രമേ ഇപ്പോള്‍ പട്ടികയില്‍ ഉള്ളൂ. എന്നാല്‍ ഇതിനുപുറമേ മറ്റു ധാരാളം മാരകരോഗങ്ങളും ജനങ്ങളെ ബാധിക്കുന്നുണ്ട്.
അതിനാല്‍ ഇവയെ വേര്‍തിരിച്ചു കാണുന്നത് ശരിയല്ലെന്നും ഇത് ഭരണഘടന അനുച്ഛേദം 14 ന്റെ ലംഘനമാണെന്നും കാണിച്ചായിരുന്നു ഹര്‍ജി. മാരകരോഗങ്ങള്‍ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അവരെ ബിപിഎല്‍ ആയി പരിഗണിച്ച് റേഷന്‍ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കും.
തൃക്കാക്കര സ്വദേശി മണിയാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. താന്‍ രണ്ടുപ്രാവശ്യം ഹൃദയവാല്‍വുകള്‍ മാറ്റിവയ്ക്കുന്നതിനായി ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓപ്പറേഷന് വിധേയനായ വ്യക്തിയാണ്. തന്റേത് മാരക രോഗമാണ്. അതിനാലിത് കാര്‍ഡിലെ മാരകരോഗങ്ങളുടെ കോളത്തില്‍ ഉള്‍പ്പെടുത്തുവാന്‍ സിവില്‍സപ്ലൈസ് കോര്‍പ്പറേഷനോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഇത് സര്‍ക്കാരിന്റെ വിശദീകരണം തേടുന്നതിനായി മാറ്റിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: