തൃശൂര്‍: ചന്ദ്രബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ്യൂനടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ തങ്ങളോട് ചന്ദ്രബോസ് സംസാരിച്ചിരുന്നുവെന്ന് ജമന്തി ആവര്‍ത്തിച്ചു. വീടുപണിയെക്കുറിച്ചും മറ്റും മകനോട് സംസാരിച്ചിരുന്നതായി ജമന്തി പറഞ്ഞു.ഇതുവരെ ഒരു പൊലീസ് ഉദ്യോഗസ്ഥന് പോലും തങ്ങളോട് ഒന്നും ചോദിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ഇതിനിടെ മുഹമ്മദ് ്യൂനിസാമിന്റെ ഭാര്യ അമലിന്റെ ഫോണ്‍ കോളുകളുടെ ലിസ്റ്റ് പൊലീസ് പരിശോധിക്ക#ാന് പോലീസ് തിരുമാനിച്ചു. കേസുമായി ബന്ധപ്പെട്ട് ്യൂനിസാമിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നതിന്റെ മുന്നോടിയായാണ് കോളുകളുടെ ലിസ്റ്റ് പരിശോധിക്കുന്നത്. ്യൂനിസാമിന്റെ ഭാര്യയെ കേസില്‍ പ്രതിചേര്‍ക്കേണ്ടതില്ലെന്ന് എസിപി ജയചന്ദ്രന്‍പിള്ള പറഞ്ഞു.
ഇവര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇവരുടെ വിലാസത്തിലേക്ക് നോട്ടീസയക്കാനാണ് പൊലീസ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.്യൂനിസാം ജീപ്പിടിച്ച് ചന്ദ്രബോസിനെ്യൂ മൃതപ്രായനാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്ന് പൊലീസ് അറിയിച്ചു. ്യൂനിര്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നതുകൊണ്ട് കവാടത്തില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നില്ലത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: