കൊച്ചി: സംസ്ഥാനത്ത് കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശികയില്‍ ആദ്യ നാലുമാസത്തെ തുകയായ 894 കോടിരൂപ ഉടന്‍ നല്‍കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അറിയിച്ചു. കരാര്കുടിശിക തീര്‍ക്കുന്നതിന് സര്‍ക്കാര്‍ രൂപംനല്കിയ ബില്‍ ഡിസ്കൗണ്ടിംഗ് പദ്ധതിയായ ‘ഐ ഓവ് യു’അനുസരിച്ചാണ് തുക നല്‍കുന്നത്.കരാറുകാര്‍ക്ക് അവരുടെ ബില്ലുകള്‍ ബാങ്ക് ഡിസ്കൗണ്ട് ചെയ്യുന്ന അതേ തീയതിയില്‍ തന്നെ തുകലഭിക്കുന്നതാണ്.
ഇതുമൂലം കരാറുകാരുടെ ധനവിനിമയം നടക്കുകയും പ്രവൃത്തികള്‍ തുടരാന്‍ കഴിയുകയുംചെയ്യും. ഇതിന് ബാങ്കുകള്‍ക്ക് കൊടുക്കേണ്ടി വരുന്നത് വിപണിയിലുള്ളതിനേക്കാള്‍ കുറഞ്ഞ നിരക്കായിരിക്കുമെന്നും ആ ഡിസ്കൗണ്ട് തുകയുടെ 25 ശതമാനം സര്‍ക്കാര്‍ വഹിക്കുമെന്നും പൊതുമരാമത്ത് മന്ത്രി അറിയിച്ചു.
ഡിസ്ക്കൗണ്ടിംഗ് രീതിയില്‍ ബില്ലുകള്‍ മാറുന്നത് സംബന്ധിച്ച് കരാറുകാര്‍ എക്സിക്യൂട്ടീവ്എഞ്ചിനീയര്ക്കും ബാങ്കുകള്‍ക്കും അറിയിപ്പ് നല്‍കേണ്ടതാണ്. ഇതനുസരിച്ച് ധനകാര്യവകുപ്പ് ബാങ്കുകള്‍ക്ക് പ്രോമിസറി നോട്ട് നല്‍കും. ഇതുപയോഗിച്ച് കരാറുകാര്‍ക്ക് തുക കൈപ്പറ്റാവുന്നതാണ്. രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ ഈ പദ്ധതിയോട് സഹകരിക്കാന്‍ തയ്യാറായിട്ടുണ്ടെന്ന് മന്ത്രി ഇബ്രാഹിം കുഞ്ഞ് അറിയിച്ചു.
2013 ഡിസംബര്‍ വരെയുള്ള ബില്ലുകള്‍ മാത്രമാണ് കരാറുകാര്‍ക്ക് നല്കയിട്ടുള്ളത്. ആകെ 2000 കോടി രൂപയോളം ആണ് കരാറുകാരുടെകുടിശിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: