തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന വിവാദ വ്യവസായി മുഹമ്മദ് നിസാമിനെ ജയിലില്‍ സന്ദര്‍ശിച്ചെന്ന ആരോപണം മണലൂര്‍ എംഎല്‍എ പി.എ.മാധവന് നിഷേധിച്ചു.
നിസാമിനെ ജയിലില്‍ ചെന്ന് കണ്ട് ആശ്വസിപ്പിച്ചിരുന്നുവെങ്കില്‍ താന്‍ നിസാമിനേക്കാള്‍ ക്രൂരനാവുമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജയിലില്‍ പോയത് അഡൈ്വസറി കമ്മിറ്റി യോഗത്തിനാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
താന്‍ നിസാമിനെ കണ്ടുവെന്നു തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്നും എംഎല്‍എ പറഞ്ഞു. നിസാമിനെ ജയിലില്‍ സന്ദര്‍ശിച്ച കോണ്‍ഗ്രസ് എംഎല്‍എയുടെ പേര് നിയമസഭ സമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം ബാബു എം.പാലിശ്ശേരി എംഎല്‍എ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പേരു വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: