ന്യൂദല്‍ഹി: സുനന്ദ പുഷ്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി മനീഷ് തിവാരിയെ ദല്‍ഹി പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ രണ്ടു മണിക്കൂര്‍ നീണ്ടു നിന്നു.
സുനന്ദ മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ശശി തരൂരും അവരും തിരുവനന്തപുരത്ത് നിന്നും ദല്‍ഹിയിലേക്ക് പോയ വിമാനത്തില്‍ മനീഷ് തിവാരിയും ഉണ്ടായിരുന്നു. വിമാനത്തില്‍ സുനന്ദയും തരൂരും വഴക്കുണ്ടാക്കിയതിന് തിവാരി സാക്ഷിയാകുകയും ചെയ്തു.
ഈ സംഭവം ചോദിച്ചറിയുന്നതിനാണ് പോലീസ് മനീഷ് തിവാരിയെ വിളിച്ചുവരുത്തിയത്. ഇന്നലെ രാത്രിയാണ് ചോദ്യം ചെയ്യല്‍ നടന്നത്.
കേസില്‍ നേരത്തെ തരൂരിനെ മൂന്നുവട്ടം പോലീസ് ചോദ്യം ചെയ്തിരുന്നു. സുനന്ദയുടെ മകന് ശിവ് മേനോന് ഉള്‍പ്പെടെ നിരവധി പേരെയും പൊലീസ് ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: