തൃശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം പ്രതി മുഹമ്മദ് നിസാമിന്റെ ഭാര്യ അമലിലേക്കും.്യൂഹമ്മര് ജീപ്പിടിച്ച് ചന്ദ്രബോസിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ നിസാമിനൊപ്പം ഭാര്യയും ഉണ്ടായിരുന്നെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്നറിയുന്നു. നിസാം അറസ്റ്റിലായ ഉടന്‍ അമല്‍ സ്ഥലംവിട്ടിരുന്നു.
നിസാമും ഭാര്യയും ഒരുമിച്ച് ഹമ്മര്‍ ജീപ്പില്‍ വന്നെന്നായിരുന്നു ആദ്യ വിവരം. പിന്നീട് ഫഌറ്റിലുണ്ടായിരുന്ന ഭാര്യയെ നിസാം ഗേറ്റിനടുത്തേക്കു ഫോണില്‍ വിളിച്ചു തോക്കെടുത്തു നല്കാന് ആവശ്യപ്പെട്ടെന്നുമൊക്കെയായി വിശദീകരണങ്ങള്‍. ചന്ദ്രബോസിനെ്യൂനിസാം ആക്രമിക്കുന്ന സമയത്ത് അമല്‍ അവിടെ ഉണ്ടായിരുന്ന കാര്യം പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇക്കാര്യത്തിലും പോലീസ് പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നെന്ന് വ്യക്തമായി. അമല്‍ സ്ഥലത്തുണ്ടായിരുന്നെന്ന് സംഭവദിവസം തന്നെ അറിവ് ലഭിച്ചിട്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ തയ്യാറാകാതിരുന്നതിന് പിന്നിലും ദുരൂഹതയുണ്ട്. അമലിന് രക്ഷപെടാന്‍ പോലീസ് അവസരമൊരുക്കിയെന്ന സംശയം ബലപ്പെട്ടുകഴിഞ്ഞു.
പുതിയ കമ്മീഷണര്‍ ചുമതലയേറ്റതിന് ശേഷമാണ് അമലിലേക്ക് അന്വേഷണം നീട്ടാന്‍ തീരുമാനിച്ചത്. അമലിനു കൊലപാതകത്തില്‍ നേരിട്ടോ അല്ലാതെയോ ഏതു തരത്തിലെങ്കിലും ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. ഇതിലേക്കായി അമലിനെ ഉടന്‍ കസ്റ്റഡിയിലെടുക്കും. തെളിവുകളെല്ലാം പരിശോധിച്ച ശേഷമേ ഇവരെ കേസില്‍ പ്രതിചേര്ക്കുകയുള്ളു. പലരും അമലിനെതിരെ മൊഴി നല്‍കിയതായും സൂചനയുണ്ട്.
അമല്‍ നിസാമിനൊപ്പം ജീപ്പിലുണ്ടായിരുന്നോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരുന്നതായി സിറ്റി പൊലീസ് കമ്മീഷണര്‍ ആര്.്യൂനിശാന്തിനി പറഞ്ഞു. അതിനിടെ ഒളിവില്‍ക്കഴിയുന്ന അമല്‍ രഹസ്യമായി തൃശൂരിലെ ഒരു അഭിഭാഷകനെകണ്ട് കേസിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം കിട്ടിയിട്ടുണ്ട്.
നിസാമിന് ജാമ്യമില്ല
തൃശൂര്‍: ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിന് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു. നിസാമിന് ഉന്നതബന്ധങ്ങളുണ്ടെന്നും ചില കേസുകള്‍ ഒത്തുതീര്‍പ്പാക്കിയത് പ്രതിയുടെ സ്വാധീനം വെളിവാക്കുന്നെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെ, വധശ്രമക്കേസില്‍ നിസാമിന്റെ ജാമ്യഹര്‍ജി കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു. തീര്‍പ്പ് പറയാന്‍ മാറ്റിവെച്ച സമയത്താണ് ചന്ദ്രബാബുവിന്റെ മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: