സൂററ്റ്: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാരത സന്ദര്‍ശന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ചിരുന്ന സ്യൂട്ടിന്റെ വില 1.21 കോടി രൂപ. പ്രധാനമന്ത്രിപദത്തിലേറിയതു മുതല്‍ ലഭിച്ച സമ്മാനങ്ങളുടെ ലേലം ആരംഭിച്ചപ്പോഴാണ് മോദിയുടെ സ്യൂട്ടിന് വില കോടിയിലേറെയായത്. ഇതിനിയും കൂടിയേക്കാമെന്ന് ലേലത്തിന്റെ സംഘാടകര്‍ പറയുന്നു. 455 സമ്മാനങ്ങളാണ് ലേലത്തിനു വെച്ചിരിക്കുന്നത്. ലേലം വഴി ലഭിക്കുന്ന തുക ഗംഗാ ശുചീകരണ ദൗത്യത്തിനായി നല്‍കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം.
പത്തു ലക്ഷം രൂപ മുടക്കി ബ്രിട്ടണില്‍ നിന്നും എത്തിച്ച സ്യൂട്ടാണ് മോദി ധരിച്ചതെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു. എന്നാല്‍ ഗുജറാത്തുകാരനായ രമേശ്കുമാര്‍ എന്നയാള്‍ മകന്റെ വിവാഹത്തോടനുബന്ധിച്ച് പ്രധാനമന്ത്രിക്ക് സമ്മാനമായി നല്‍കിയതാണ് ‘നരേന്ദ്രമോദി’ എന്ന് പേരെഴുതിയ സ്യൂട്ടെന്ന വിവരം പിന്നീട് പുറത്തുവന്നിരുന്നു.
ലഭിക്കുന്ന സമ്മാനങ്ങള്‍ ലേലം ചെയ്ത് തുക സമാഹരിച്ച് സാമൂഹ്യപദ്ധതികള്‍ക്ക് നല്കുന്ന രീതി നരേന്ദ്രമോദി മുമ്പും സ്വീകരിച്ചിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങളും മറ്റും ലേലം ചെയ്ത് ലഭിച്ച 19 കോടി രൂപ പെണ്‍കുട്ടികളുടെ പഠന പദ്ധതിക്ക് നല്‍കിയിരുന്നു.
ഇന്നലെ ആരംഭിച്ച ലേലത്തില്‍ മോദിയുടെ സ്യൂട്ടിന് സൂറത്തിലെ ബിസിനസുകാരനായ രാജേഷ് ജുനേജ ഒരു കോടി 21 ലക്ഷം രൂപവരെ വില പറഞ്ഞിട്ടുണ്ട്. പ്രവാസി ഭാരതീയനായ വിരാള്‍ ചൗക്ക്സേ 1.11 കോടി രൂപയാണ് വില പറഞ്ഞത്. മറ്റൊരു ബിസിനസുകാരന് സുരേഷ് അഗര്‍വാളാണ് വില ആദ്യം ഒരു കോടി പറഞ്ഞത്. ലേലം ഇന്നും നാളയെും കൂടി തുടരും. ഏറ്റവും കൂടുതല്‍ വില പറയുന്നയാള്‍ക്ക് സ്യൂട്ട് ലഭിക്കും.
ഗുജറാത്തില്‍ മോദിക്ക് വേണ്ടി കുര്‍ത്തയും മറ്റും സ്ഥിരമായി തുന്നുന്ന കമ്പനി തന്നെയാണ് ഈ സ്യൂട്ടും തുന്നിയത്. വെറും ഏഴായിരം രൂപ മാത്രം വിലയുള്ള സ്യൂട്ടിന് പത്തു ലക്ഷമാണ് വിലയെന്നു പറഞ്ഞ് വലിയ വിവാദമുണ്ടാക്കിയ മാധ്യമങ്ങളും രാഹുല്‍ ഗാന്ധിയെപ്പോലുള്ളവരും ഇപ്പോള്‍ സത്യം പുറത്തുവന്നപ്പോള്‍ മിണ്ടുന്നില്ല. തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രം മാപ്പു പറഞ്ഞിട്ടും മറ്റു പത്രങ്ങള്‍ വീണ്ടും ഇൗ നുണ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. സ്യൂട്ട് വിറ്റുകിട്ടുന്ന തുക നമാമി ഗംഗേ ട്രസ്റ്റിന് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: