ബംഗളൂരു: ബംഗളൂരു ചര്‍ച്ച് സ്ട്രീറ്റിലെ ബോംബ് സ്ഫോടനത്തില്‍ മുന്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ അനുയായികള്‍ക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു. 2008ല്‍ നടന്ന ബാംഗഌൂര് സ്ഫോടന പരമ്പരയില്‍ പ്രതിയായ മദനി ഇപ്പോള്‍ സുപ്രിം കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരിക്കുകയാണ്.
50 ദിവസം മുമ്പ് നടന്ന സ്ഫോടനക്കേസില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ട് സാഹചര്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. അല്‍-ഉമയെയും മദനിയെയും കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. മല്ലേശ്വരം സ്ഫോടനം ഉള്‍പ്പടെ നിരവധി സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ അല്‍-ഉമയാണ്.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട്മുമ്പാണ് ബിജെപി ഓഫീസിന് തൊട്ടടുത്ത് സ്ഫോടനം നടന്നത്. തമിഴ്നാട്ടിലെയും ആന്ധ്രാപ്രദേശിലെയും സ്ലീപ്പര്‍ സെല്‍സ് ചര്‍ച്ച് സ്ട്രീറ്റ് സേഫോടനത്തിന് പിന്നിലുണ്ടെന്നാണ് വിവരം. ഇവര്‍ മദനിയുടെ അനുയായികളാവാനുള്ള സാധ്യതയിലേക്കാണ് പോലീസ് വിരല്‍ ചൂണ്ടുന്നത്. കര്‍ണാടകക്ക് പുറത്തുള്ള ബന്ധങ്ങളെക്കുറിച്ചും അന്വേഷിച്ച് വരികയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: