ന്യൂദല്‍ഹി: പന്നിപ്പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. പന്നിപ്പനി ബാധിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ നൂറുപേര് മരിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതോടെ ഈ വര്‍ഷം പന്നിപ്പനി മൂലം മരിച്ചവരുടെ എണ്ണം 585 ആയി.
ഈ മാസം 12ാം തിയതി വരെ മരിച്ചവരുടെ എണ്ണം 485 ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ഔദ്യോഗിക കണക്കുകള്‍ പ്രകാരം 100 പേര് കൂടി മരിച്ചതായി പറയുന്നു. ഈ വര്‍ഷം മാത്രം 8,423 പേരില്‍ പന്നിപ്പനി ബാധിച്ചു.
അതേസമയം പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ നാലു പേര്‍ക്കു കൂടി പന്നിപ്പനി സ്ഥിരീകരിച്ചു. ഇതോടെ പനി ബാധിച്ചു ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 31 ആയി. രണ്ടു മരണങ്ങളാണ് ഇതുവരെ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പനി നിയന്ത്രിക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ആശുപത്രികളില്‍ ആവശ്യത്തിനു മരുന്ന് എത്തിച്ചിട്ടുണ്ടെന്നും ബംഗാള്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ജനുവരി ഒന്നിനും ഫെബ്രുവരി 10നും ഇടയില്‍ രാജ്യത്ത് 5,157 പേര്‍ക്കു പന്നിപ്പനി ബാധിച്ചുവെന്നാണു കണക്കുകള്‍. ദല്‍ഹിയിലാണ് ഏറ്റവും അധികം പേര്‍ക്കു പനി ബാധിച്ചത്. ഗുജറാത്ത്, രാജസ്ഥാന്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന, തമിഴ്നാട്, അരുണാചല്‍പ്രദേശ് സംസ്ഥാനങ്ങളിലും പന്നിപ്പനി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: