ന്യൂദല്‍ഹി: പ്രമുഖ കാര്‍ട്ടൂണിസ്റ്റ് രാജിന്ദര്‍ പുരി(81) അന്തരിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസിലെ പ്രമുഖകാര്ട്ടൂണിസ്റ്റായിരുന്നു.
1934 ല്‍ പാക്കിസ്ഥാനിലെ കറാച്ചിയിലാണ് രാജിന്ദര്‍ പുരി ജനിച്ചത്. സ്റ്റേറ്റ്സ്മാനില്‍ കാര്‍ട്ടൂണിസ്റ്റായി ജോലിയില്‍ പ്രവേശിച്ച പുരി പിന്നീട് ഇംഗ്ലണ്ടിലെത്തി ദ ഗാര്‍ഡിയനിലും ഗ്ലാസ്ഗോ ഹെറാള്‍ഡിലും പ്രവര്‍ത്തിച്ചു.
ഇന്ത്യയില്‍ തിരിച്ചെത്തി 1959 മുതല്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ കാര്‍ട്ടൂണിസ്റ്റായും വിവിധ പത്രങ്ങളില്‍ കോളമിസ്റ്റായും ഫ്രീലാന്‍സ് പത്ര പ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചു.
അടിയന്തിരാവസ്ഥയുടെ കാലത്ത് ജയപ്രകാശ് നാരായണന്റെ കൂടെ ജനതാ പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: