കേരളത്തലെ മെഡിക്കല്‍ വിദ്യഭ്യാസരംഗത്തെ കുലപതിയായ ഡോ.കെ.മാധവന്‍കുട്ടിയുടെ ലേഖനം (ജന്മഭൂമി 10/2/15) തികച്ചും അവസരോചിതവും ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതുമായി. അദ്ദേഹത്തിന്റെ അറിവില്‍ ഇരുന്നൂറിലേറെപ്പേര്‍ ‘ഘര്‍വാപസി’യുടെ ഗുണഭോക്താക്കളായി മെഡിക്കല്‍ കോളേജില്‍ അഡ്മിഷന് നേടിയിട്ടുണ്ടത്രെ. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ പലരും ഉന്നതസ്ഥാനങ്ങള്‍ വഹിച്ച് റിട്ടയര്‍ ചെയ്തവരായുണ്ട്.
ഡോ.മാധവന്‍കുട്ടിയുടെ ലേഖനത്തില്‍നിന്നു മനസ്സിലാകുന്നത് പഞ്ചായത്തംഗങ്ങള്‍ മുതല്‍ പാര്ലമെന്റംഗങ്ങള്വരെ പുനഃപരിവര്‍ത്തനം നടത്തിയവരായി ഉണ്ടെന്നാണ്. ആള് ഇന്ത്യാ സര്‍വീസിലും ധാരാളം ‘ഘര്‍വാപസി’ക്കാര് കടന്നുകൂടിയിട്ടുണ്ടത്രെ.
ഇപ്രകാരം മതപുനഃപരിവര്ത്തനം നടത്തിയത് ഉന്നതവിദ്യാഭ്യാസം നേടി ഔന്നത്യത്തിലെത്താന്‍ വേണ്ടിയാണല്ലോ. അപ്രകാരം ദളിതരുടെ ക്വോട്ടയില്‍ ഉന്നതങ്ങളില്‍ എത്തിയവര്‍ (അവരില്‍ ഡോ.മാധവന്‍കുട്ടിയുടെ ശിഷ്യന്മാരുണ്ടാകും) അദ്ദേഹത്തിന്റെ വാക്കുകളോട് പ്രതികരിക്കാന്‍ മുന്നോട്ട് വരണം. അതിനുള്ള ആര്‍ജ്ജവം അവര്‍ കാണിക്കണം. അവരുടെ ഇന്നത്തെ സമൂഹത്തിലെ സ്ഥാനം ഏതു ശ്രേണിയിലാണെന്നറിയാന് സമൂഹത്തിന് അവകാശമുണ്ട്. ഘര്‍വാപസി പുതിയ കാര്യമല്ല എന്ന് ഡോ.മാധവന്‍കുട്ടിയുടെ ലേഖനം സാക്ഷ്യപ്പെടുത്തുന്നു.
കെ.വി.സുഗതന്, ആലപ്പുഴ
ഘര്‍വാപസിയെ എന്തിന് ഭയക്കണം?
ഘര്‍വാപസിയുടെ പേരില്‍ അവിടിവിടെയായി കുറച്ചാളുകള്‍ അവരുടെ സ്വന്തം ഗൃഹത്തില്‍ തന്നെ തിരിച്ചുവന്നിട്ടുണ്ടെന്നുള്ളത് ഒരു സത്യം മാത്രമാണ്. അതില്‍ ആരും തന്നെ പരിഭ്രമിക്കേണ്ട ആവശ്യമില്ല. ഇത്തരക്കാര്‍ ഒരു മതത്തില്‍നിന്ന് മറ്റു മതത്തിലേക്ക് ചേക്കേരുന്നത് പണ്ടേയുള്ളതാണ്. അവര്‍ക്ക് കഴിക്കാനുള്ള ഭക്ഷണവും കിടപ്പാടവും കിട്ടിയാല്‍ അവര്‍ ഏതു മതത്തിലും ചേരുവാന്‍ മടിക്കില്ല. ഇവിടെ മതത്തിനല്ല പ്രശസ്തി, അരചാണ്‍ വയറിന്റെ പ്രശ്നമാണ് വലുത്.
എന്‍.യു.പൈ, കൊച്ചി
പ്രതികരിക്കാൻ ഇവിടെ എഴുതുക: