ദല്‍ഹി പിടിയ്ക്കാന്‍ സാധിച്ചില്ല എന്നലറുന്ന ജനസമൂഹമേ, ഒരുകാര്യം നിങ്ങളോര്‍ക്കുക, കഴിഞ്ഞ 16 വര്‍ഷമായി ദല്‍ഹി ഭരിച്ചത് ബിജെപി അല്ലായിരുന്നു. പരാജയങ്ങള്‍ ഒരുപാടേറ്റ, ഭാരതത്തിന്റെ വരണ്ട മണ്ണില്‍ താമരയെ തളരാതെ നിലനിര്‍ത്തിയത് നിസ്വാര്‍ത്ഥ പ്രവര്‍ത്തകന്റെ ചങ്കില് നിന്നുംവന്ന വിയര്‍പ്പുതുള്ളികളാണ് .ഇതൊരു വികാരമാണ്, ഒരായിരം ദല്ഹികള് ഒരുമിച്ച് പരാജയപ്പെട്ടാലും ഭാരതത്തിലെ ഒരു പഞ്ചായത്തില്‍ പോലും ഞങ്ങള്‍ക്ക് വിജയിക്കാനായില്ലെങ്കിലും ഞങ്ങളീ കുങ്കുമഹരിത വര്‍ണ്ണപതാക നെഞ്ചോടു ചേര്‍ക്കും. കാരണം, ആശയം ഒരു തീക്കനലാണ്.ആ തീക്കനല്‍ ഞങ്ങള്‍ കെടാതെ സുക്ഷിക്കും. ആ തീക്കനല്‍ ഞങ്ങള്‍ കൈമാറും, ഞങ്ങള്‍ക്ക് ഒരുപക്ഷെ സാധിച്ചില്ലെങ്കില്‍ വരുംതലമുറക്കെങ്കിലും ആ കനലില്‍ നിന്നും ഒരു ഹോമകുണ്ഡം ജ്വലിപ്പിക്കാന്‍ ആകുമെന്ന് ഞങ്ങള്‍ക്കറിയാം.
1200 വര്‍ഷത്തെ അടിമത്തത്തിനിടയിലും അവന് തലമുറതലമുറ കൈമാറി കൊണ്ടുവന്ന തീക്കനല്‍ ഞങ്ങള്‍ കെടാതെ സുക്ഷിക്കുന്നെങ്കില് അതിനര്‍ത്ഥം രാഷ്ട്രത്തിനുമേലെ ഭഗവധ്വജം ഉയര്‍ന്നു പറക്കുന്ന നാളുകള്‍ അകലയല്ല എന്നുതന്നെയാണ്. വെയിലും മഴയുമേറ്റ് , മഞ്ഞും തണുപ്പുമേറ്റ്, പുതിയ വീഥികള്‍ വെട്ടിത്തെളിച്ച് സമാജസേവനത്തിനായി അവന് ഇറങ്ങിയെങ്കില്‍ അവന്റെ ചിന്തകളില്‍ ഉറങ്ങുന്നത് പാര്‍ശ്വവത്കരിക്കപ്പെട്ട സമാജത്തിന്റെ മുന്നോട്ടുള്ള ഒരു കുതിച്ചുചാട്ടമാണ്. അതെ, ”കടുവ പിന്നോട്ടാഞ്ഞാല്‍ അതിനര്‍ത്ഥം പിന്മാറി എന്നല്ല. കൂടുതല്‍ ശക്തിയോടെ അത് മുന്നോട്ടു കുതിയ്ക്കും എന്നു തന്നെയാണ് ”
വിഷ്ണു നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: