Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മോഷ്ടാക്കള്‍ പെരുകുമ്പോള്‍ പോലീസ് ഇരുട്ടില്‍ തപ്പുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2015, 10:00 pm IST
in Kollam

ചാത്തന്നൂര്‍: രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ കള്ളന്മാര്‍ വിലസുകയാണ്. ദിനംപ്രതി മോഷണങ്ങള്‍ പെരുകുന്നു. എന്തു ചെയ്യണമെന്ന് അറിയാതെ ഇരുട്ടില്‍ തപ്പുന്ന പോലീസ് സംവിധാനം. പട്രോളിങ് ശക്തമാണെന്ന് പോലീസ് അവകാശപ്പെടുമ്പോഴും ചാത്തന്നൂര്‍, കൊട്ടിയം മേഖലകളില്‍ മോഷണങ്ങള്‍ വര്‍ധിക്കുകയാണ്.

രണ്ട് മാസത്തിനിടെ ചെറുതും വലുതുമായ നിരവധി മോഷണങ്ങളാണ് ചാത്തന്നൂര്‍ കമ്മിഷണര്‍ ഓഫിസ് പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഉത്സവ സീസണായതോടെയാണ് മോഷ്ടാക്കള്‍ സജീവമായത്. കൊട്ടിയത്ത് രണ്ട് വീടുകളില്‍ മോഷണവും നിരവധി വീടുകളില്‍ മോഷണശ്രമവും നടന്നിട്ടുണ്ട്.

വീടുകളുടെ കതകുകള്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ രണ്ട് വീടുകളില്‍നിന്ന് പത്തര പവന്‍ സ്വര്‍ണം കവര്‍ന്നു. മോഷണം നടത്തി കടക്കുന്നതിനിടെ മോഷ്ടാവ് എസ്.ഐയുടെ മുന്നില്‍ വന്നുപെട്ടെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു. ഒരിടത്ത് വീട്ടുകാരെ മയക്കിയും മറ്റൊരു വീട്ടില്‍ മാര്‍ബിള്‍തറയില്‍ വെള്ളമൊഴിച്ചശേഷവുമാണ് മോഷണം നടത്തിയത്.

കൊട്ടിയം തഴുത്തല മുരുക്കുംകാവ് ആക്കനാട് മേലതില്‍ പോലീസിന്റെ വിരലടയാള വിഭാഗത്തില്‍നിന്ന് റിട്ടയര്‍ ചെയ്ത സനല്‍കുമാറിന്റെ വീട്ടിലും മുരുക്കുംകാവിനടുത്ത് തീര്‍ഥത്തില്‍ നേതാജി വിജയന്റെ വീട്ടിലുമാണ് മോഷണം നടന്നത്. സനല്‍കുമാറിന്റെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച ആറുപവന്‍ സ്വര്‍ണമാണ് കവര്‍ന്നത്.

അടുക്കളവാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ മൂന്ന് കതകുകള്‍ തകര്‍ത്താണ് മോഷണം നടത്തിയത്. സനല്‍കുമാറിന്റെ വീടിന്റെ ഏകദേശം നൂറുമീറ്റര്‍ അകലെയുള്ള നേതാജി വിജയന്റെ വീടിന്റെയും അടുക്കളവാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ച നാലര പവന്‍ സ്വര്‍ണം കവര്‍ന്നു. ഇതുകൂടാതെ രാജു, ബാബു, ഷാജഹാന്‍ തുടങ്ങിയവരുടെ വീടുകളിലും നിരവധി വീടുകളിലും മോഷണശ്രമം നടന്നു.

ഇതുകൂടാതെ വടക്കേവിള കൂനമ്പായിക്കുളത്ത് വീടിന്റെ വാതിലുകള്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ സ്വര്‍ണവും പണവും വിലപിടിപ്പുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളും കവര്‍ന്നു. വാറഴികം മുക്കില്‍ ചിറ്റയത്ത് ഐഷാസില്‍ വാടകക്ക് താമസിക്കുന്ന ബഷീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. പത്തുപവന്‍ സ്വര്‍ണവും 75,000 രൂപയും ഡിജിറ്റല്‍ ടിവിയും ലാപ്‌ടോപ്പുമാണ് കവര്‍ന്നത്. ചാത്തന്നൂരില്‍ താഴം സത്യനിവാസില്‍ ബിഎസ്എന്‍എല്‍ എന്‍ജിനിയര്‍ സത്യന്റെ വീട്ടില്‍ നിന്നും ഒരു ലക്ഷം രൂപയും രണ്ടു പവനും കവര്‍ന്നത് പട്ടാപകലാണ്.

പരവൂര്‍ നഗരത്തില്‍ ചൊവ്വാഴ്ച നടന്ന കാവടിഘോഷയാത്രക്കിടെ കടയുടെ മുന്നില്‍ പൂട്ടിവച്ചിരുന്ന മോട്ടോര്‍ ബൈക്ക് മോഷ്ടിച്ചു. പരവൂര്‍ വിനോദ് ജുവലറിക്കുമുന്നില്‍ വച്ചിരുന്ന ബൈക്കാണ് മോഷണം പോയത്. പോലീസ് സുരക്ഷ ശക്തമാണെന്ന് പറയുന്നതല്ലാതെ മോഷണം തടയുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.പോലീസില്‍ പരാതിപ്പെട്ടിട്ടും പ്രയോജനവുമില്ലത്രെ.

കൊട്ടിയം പോലീസ് സ്‌റ്റേഷന്റെ ചുറ്റളവിലാണ് തുടര്‍ച്ചയായി മോഷണപരമ്പര അരങ്ങേറിയത്. പകല്‍ക്കള്ളന്മാരുടെ സാന്നിധ്യവും കൊട്ടിയം, ചാത്തന്നൂര്‍ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോലീസ് ഊര്‍ജിതമായി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്ന്‌നാട്ടുകാര്‍ ആവശ്യപ്പെട്ടു. മോഷ്ടാക്കളെ പിടിക്കേണ്ട പോലീസാകട്ടെ ഇപ്പോള്‍ ഊടുവഴികളില്‍ നിന്ന് ഹെല്‍മറ്റ് ധരിച്ച് പോകുന്ന ബൈക്ക് യാത്രികരെ പോലും തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുന്ന തിരക്കിലും.

മിക്കവാറുമെല്ലാവരും ഇപ്പോള്‍ ഹെല്‍മറ്റ് ധരിച്ചാണ് ഇരുചക്രവാഹനങ്ങളില്‍ ഇപ്പോള്‍ യാത്ര ചെയ്യുന്നത്. അതുകൊണ്ടുതന്നെ രേഖാപരിശോധനയിലാണ് ശുഷ്‌കാന്തി.

ഇതിനിടയില്‍ കള്ളന്മാരെ പിടികൂടാനെവിടെ നേരമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കരുതെന്ന ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശം പോലും കാറ്റില്‍പറത്തിയാണ് പോലീസിന്റെ ഹെല്‍മറ്റ് വേട്ട.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

Samskriti

കടലിലെ വാസ്തുവിദ്യാ വിസ്മയം

Samskriti

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

Samskriti

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

Article

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.