ന്യൂദല്‍ഹി: വിദേശരാജ്യങ്ങളില്‍ കള്ളപ്പണനിക്ഷേപം ഉള്ളവരുടെ പേരുകള്‍ പുറത്ത്. സ്വിസ് ബാങ്ക് നിക്ഷേപമുള്ള 100 ഇന്ത്യക്കാരുടെ പേരുകളാണ് പുറത്ത് വന്നിരിക്കുന്നത്. 1500 കോടിയിലേറെ രൂപയാണ് ഈ അക്കൗണ്ടുകളില്‍ ഉള്ളത്.
അംബാനി സഹോദരങ്ങള്‍ക്ക് ഉള്‍പ്പടെ എച്ച് എസ് ബി എസി ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന വിവരമാണ് പുറത്ത് വന്നത്.
അംബാനി സഹോദരങ്ങള്‍ക്ക് 164 കോടി രൂപ വീതം കള്ളപ്പണ നിക്ഷേപമുണ്ടെന്നാണ് കേന്ദ്ര വിലയിരുത്തല്‍. മലയാളി ആനി മെല്വെര്ഡിന് ഒരു ലക്ഷം ഡോളര്‍ നിക്ഷേപമുണ്ട്.
എച്ച് എസ് ബി സിയുടെ ജനീവ ബ്രാഞ്ചാണ് പേരുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഫ്രഞ്ച് അധികൃതര്‍ നല്കിയ പട്ടികയേക്കാള്‍ ഇരട്ടിയോളം പേരുകളാണ് പുറത്തുവന്നിരിക്കുന്നത്.
തെളിവു കൂടി ലഭിച്ചാല്‍ കള്ളപ്പണ നിക്ഷേപകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.
കള്ളപ്പണം പുറത്തുകൊണ്ടു വരാന്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരണത്തിന് തയ്യാറാണെന്ന് സ്വിറ്റ്സര്‍ലന്‍ഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പ്രചരണ കാലത്ത് കള്ളപ്പണനിക്ഷേപകരുടെ പേരുകള്‍ പുറത്തു കൊണ്ടു വരുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. അതിന്റെ ഫലം കൂടിയാണ് നിക്ഷേപകരുടെ പേരുകള്‍ പുറത്ത് വരാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: