നമ്മുടെ നാടിന്റെ ഒരവസ്ഥയെ. നാലുവര്‍ഷം കഴിഞ്ഞു ട്രെയിന്‍ യാത്രക്കിടയില്‍ പീഡനത്തിനിരയായ സൗമ്യ കൊല്ലപ്പെട്ടിട്ട്. ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. പിന്നെ എങ്ങനെ ഇതുപോലുള്ള സംഭവങ്ങള്‍ നടക്കാതിരിക്കും. ആ പ്രതിയെ തൂക്കിക്കൊന്നിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഒരുപരിധിവരെ കുറയ്ക്കാമായിരുന്നു. നമ്മുടെ നാടിന്റെ ഈ മെല്ലെപ്പോക്ക് നയം ഇവര്‍ക്കൊക്കെ വളമായിരിക്കുകയാണ്.നമ്മുടെ നാടും ദുഷിച്ച ഭരണകൂടവും ഒരിക്കലും നന്നാവാന്‍ പോകുന്നില്ല. നല്ലൊരു നാളെയെ സ്വപ്നം കാണാം നമുക്ക്. ഇതുപോലുള്ള സംഭവങ്ങള്‍ ഇനിയും ഉണ്ടാകാതിരിക്കട്ടെ.
വിനോദ് കുമാര്‍
ഗോവിന്ദച്ചാമിയുടെ ഒരു രോമത്തിനുപോലും പോറലേല്‍ക്കാതെ നാമൊക്കെ കൊടുക്കുന്ന നികുതിത്തുകകൊണ്ട് തിന്നുകൊഴുത്ത് ജയിലില്‍ സുഖി്ക്കുന്നു, ഒരല്ലലും ഇല്ലാതെ.
കൂടിവന്നാല്‍ ഒരു ‘ജീവപര്യന്തമായി’ ശിക്ഷ കുറച്ച് ഒരു 45 കൊല്ലം കൂടി ജയിലില്‍ തീറ്റിപ്പോറ്റി അവനെ ‘നല്ലവനാക്കി’ പുറത്തുവിട്ടേക്കാം. അത്ര തന്നെ.
പ്രസന്നകുമാര്‍ നായര്‍
ഒന്നറിയാമോ ആ സംഭവത്തിനുശേഷം സൗമ്യ കയറിയ ആ വണ്ടിയുടെ സമയം അര മണിക്കൂറിലധികം നീട്ടുകയും കൂടാതെ പലയിടത്തും പിടിച്ചിടുന്നതുമൂലം മണിക്കൂറുകളോളം വൈകിക്കുകയും ചെയ്തുകൊണ്ടാണ് നമ്മുടെ അമ്മമാരോടും സഹോദരിമാരോടുമുള്ള റെയില്‍വേ അധികാരികളുടെ ഉത്തരവാദിത്ത ബോധം നിറവേറ്റിയത് . കേരളം മുഴുവനും കരഞ്ഞുപോയ സൗമ്യയുടെ ഈ ദാരുണ സംഭവത്തിനുശേഷം അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും മോശമായ ഈ നീക്കത്തിനെതിരെ പോരാടുവാനായി ഇവിടം ഭരിക്കുന്നവരോ , നേതാക്കന്മാരോ , വനിതാ സംഘടനകളോ , യാത്രക്കാരുടെ സംഘടനകളോ എന്തിന് മാധ്യമങ്ങളോ തയ്യാറായില്ല എന്നത് തികച്ചും ലജ്ജാവഹമായ ഒരു കാര്യമാണ് .ഇനിയും ഇത്തരം ദാരുണസംഭവങ്ങളുണ്ടായാലല്ലേ മാധ്യമങ്ങളിലും മറ്റും അലറി വിളിക്കാനാവുകയുള്ളൂ .
ഉണ്ണികൃഷ്ണന് പുളിക്കല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: