കൊല്‍ക്കത്ത: ബര്‍ദ്വാന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി ഒരാളെക്കൂടി അറസ്റ്റ് ചെയ്തു.
ബംഗ്ലാദേശ് അതിര്‍ത്തി ജില്ലയിലെ മോക്കിം നഗറില്‍നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഔദോഗിക വൃത്തങ്ങള്‍ പറഞ്ഞു.
പശ്ചിമബംഗാളില്‍നിന്നും അറസ്റ്റിലായ ആള് മുഫാസില്‍ ഹക്കാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഫോടനത്തിന്റെ പ്രധാന സൂത്രധാരനായ ഷെയ്ക്ക് റഹ്മത്തുള്ളയുടെയും സഹായി സാജ്ജിദ്ദിന്റെയും അടുത്തയാളാണ് ഹക്ക്.
മുര്‍ഷിദാബാദിലെ മദ്രസയില്നിന്നുമാണ് ജമാത് ഉള് മുജാഹിദ്ദീന്‍ ബംഗ്ലാദേശിലെ(ജെഎംബി) ഭീകരവാദ ക്യാമ്പില്‍ എത്തിയത്. നാല് ജെഎംബി ഭീകരരെ അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് മറ്റൊരാളും കൂടി അറസ്റ്റിലായിരിക്കുന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്ന ഇവരെല്ലാം പശ്ചിമബംഗാളിലെ ഭീകരവാദ ക്യാമ്പില്നിന്നുള്ളവരുമാണ്. 2014 ഒക്ടോബര്‍ 2 ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 17 പേരാണ് അന്വേഷണ ഏജന്‍സിയുടെ പിടിയിലായിട്ടുള്ളത്. അധികവും ബംഗ്ലാദേശികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: