ഹരിപ്പാട്: ലോട്ടറി വില്‍പ്പനക്കാരുടെ പണിമുടക്കു ദിനത്തില്‍ ലോട്ടറി വിറ്റുവെന്നാരോപിച്ച് കാല്‍നടക്കാരനായ മധ്യവയസ്ക്കന്റെ കൈയിലിരുന്ന ലോട്ടറി ടിക്കറ്റുകള്‍ തട്ടിയെടുത്ത് കീറിക്കളഞ്ഞശേഷം ക്രൂരമായി മര്‍ദ്ദിച്ചു. കരുവാറ്റ ആശ്രമം ജങ്ഷന് സമീപം തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിസരത്തും മറ്റും ലോട്ടറി വില്‍പ്പന നടത്തുന്ന സിഐടിയു സംഘടനയില്‍പ്പെട്ട ഒരു വിഭാഗം ആലപ്പുഴയിലേക്ക് പോകുമ്പോഴാണ് ലോട്ടറി വില്‍പ്പനക്കാരനെ കണ്ടത്.
വാഹനം നിര്‍ത്തി ഇവര്‍ ലോട്ടറി വില്‍പ്പനക്കാരനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ തളര്‍ന്നുവീണ ഇയാളെ നാട്ടുകാര്‍ എത്തിയാണ് രക്ഷപെടുത്തിയത്. ഹരിപ്പാട് പോലീസില്‍ ഇദ്ദേഹം പരാതി നല്‍കിയെങ്കിലും സിപിഎമ്മിന്റെ ചില പ്രാദേശിക നേതാക്കന്മാര് ഇടപെട്ട് കേസ് പിന്‍വലിപ്പിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍ ആലപ്പുഴ സ്വദേശിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: