കൊച്ചി: ആറന്മുള്ള വിമാനത്താവള വിഷയത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പണക്കാര്‍ക്ക് വേണ്ടിയാണ് നിലകൊണ്ടെതെന്ന് മുന്‍ മന്ത്രി ബിനോയ് വിശ്വം. ജയന്തി നടരാജന് പുറത്തുവിട്ട രേഖകള്‍ ഇതിന് തെളിവാണ്. നിയമങ്ങളെ വളച്ചെടിച്ച് പണത്തിന്റെ താല്പര്യമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്.
10 ശതമാനം സര്‍ക്കാര്‍ മൂലധനമെന്നത് തോടുകളും പുഴകളും നികത്തിയതിലൂടെ സംസ്ഥാന സര്‍ക്കാര്‍ നേടികൊടുത്തതാണ്. കെജിഎസ് കമ്പനിക്കുവേണ്ടി ജയന്തി നടരാജന് ഉമ്മന്‍ ചാണ്ടി കത്തയച്ചിരുന്നു. എംഒയും ടിഎസ്സും പെട്ടെന്ന് അനുവദിക്കാനാണ് കത്ത്. ആ കത്ത് പുറത്തുവന്നതോടെ മുഖ്യമന്ത്രി ജനങ്ങളോട് പറഞ്ഞത് പൂര്‍ണ്ണമായും കള്ളമാണെന്ന് തെളിയുകയാണ്. അതുകൊണ്ട് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. ആറന്മുള്ള ചിത്രപ്രദര്‍ശനത്തിന്റെ ( നിറക്കൂട്ട്)സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നീതിക്ക് വേണ്ടിയുള്ള മനുഷ്യന്റെ സമരചരിത്രത്തില്‍ ആറന്മുള്ള തങ്കലിപികളില്‍ എഴുതി ചേര്‍ക്കും. പ്രകൃതി നല്കിയ സമസ്ത സൗഭാഗ്യങ്ങളും പണത്തിനുവേണ്ടി അടിയറവെച്ചയാളാണ് കേരള മുഖ്യമന്ത്രി. ഇതിനെതിരെ ഉയര്‍ന്നുവന്ന ജനകീയസമരത്തിന്റെ മുനയൊടിക്കാന്‍ സാമ്പത്തിക ശക്തിക്ക് കഴിഞ്ഞില്ല എന്നതാണ് സമരത്തിന്റെ വിജയം കാണിക്കുന്നത്. സമരക്കാരെ വികസന വിരുദ്ധരെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്താനുള്ള ശ്രമം വ്യാപകമായിരുന്നു.പുഴക്കും ആറിനും നിലത്തിനും വേണ്ടി നിലകൊള്ളന്നവരാണ് വികസനവാദികളെന്ന് കാലം തെളിയിച്ചു. പണത്തിന് മുന്നില്‍ നിയമങ്ങള്‍ വഴിമാറിനിന്ന കാഴ്ചയാണ് ആറന്മുള്ളയ്ക്കുള്ളത്.
വികസന മെന്ന പേരില്‍ ചിലര്‍ നടത്തിയ സാമ്രജ്യത്വപ്രവര്ത്തനങ്ങളാണ് ജയന്തി നടരാജന് പുറത്തെത്തിച്ചത്. പിപിപി എന്നത് കെട്ടുകഥയാണെന്ന് ഇത് വ്യക്തമാക്കുന്നു. ചടങ്ങില്‍ മുന്‍ ജസ്റ്റിസ് എം.രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. ഭൂപരിഷ്ക്കരണ നിയമം അട്ടിമറിച്ച് ചില വ്യക്തികള്‍ നടത്തിയ ഭൂമി തട്ടിപ്പാണ് ആറന്മുളയില് നടന്നത്. പാരിസ്ഥിതി വകുപ്പും കോടതിയും സമയോജിതമായി ഉണര്‍ന്ന് പ്രവര്‍ത്തിച്ചതാണ് തട്ടിപ്പ് കാര്‍ക്ക് വിനയായത്,അദ്ദേഹം പറഞ്ഞു. ആര്.എസ്.നായര്‍, ടി. എന്‍.കെ.നായര്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: