ഈശ്വരന്റെ പ്രവൃത്തിയില്‍ നന്ദിയുള്ളവരായി തീരുക. അതിനര്ഹരായിത്തീരുവാന് ഈ അവസരം അറിയിക്കുന്നയറിവു ഗ്രഹിച്ച് ആ അറിവില്‍ക്കൂടി പരമാത്മപാദത്തിലെത്തുക. ആരും അവകാശപ്പെട്ടതുകൊണ്ട് കാര്യമില്ല. ഈശ്വരനെ മറക്കരുത്. അറിവില്‍ക്കൂടി കാണാതെയുമിരിക്കരുത്. പരാര്‍ത്ഥകര്‍മ്മം ചെയ്തു ജീവിക്കുന്നതു തന്നെ ഗുരുവിന്റെ കര്‍മ്മം.
അങ്ങനെയുള്ള കര്‍മ്മത്തില്‍ക്കൂടിയാണ് ഈ നിലയിലെല്ലാം ഉണ്ടാക്കിയത്. നമ്മുടെ കാസറ്റിന് രണ്ടുലക്ഷത്തോളം രൂപ ചെലവു ചെയ്തത്. ലോകമെങ്ങും ആ കീര്‍ത്തനങ്ങള്‍ അറിയാന്‍ കഴിഞ്ഞു. അതുപോലെതന്നെയാണ് ശുഭാനന്ദദര്‍ശനം മാസിക. നമ്മുടെ ആദര്‍ശം അതുമൂലം അറിഞ്ഞ് എത്രയോപേര്‍ ആശ്രവുമായി ബന്ധപ്പെട്ട് ആദര്‍ശജീവിതം ചെയ്യുന്നു. അങ്ങനെ നിഷ്കളങ്കമായി ആദര്‍ശപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഈശ്വരന് സ്ഥാനം കൊടുത്തുകൊള്ളും.
അല്ലാതെ അവകാശവും ബന്ധവും പറഞ്ഞുനടന്നാല്‍ കാര്യമില്ല. കളിപ്പീരുവിദ്യകൊണ്ട് ഭഗവാനെ കളിപ്പിക്കാമെന്നു കരുതരുത്. ത്യാഗബുദ്ധിയില്ലാത്തവര്ക്ക് ഈശ്വരാനുഗ്രഹം സാധ്യമല്ല. ത്യാഗത്തിനു തയ്യാറല്ലാത്തവരെ ഇവിടെ ആവശ്യമില്ല. സുഖിക്കുവാന്‍ വരുന്നവര്‍ക്ക് ഇവിടെ ഇടമില്ല. നല്ലതുപോലെ കര്‍മ്മം ചെയ്ത് ഗുരുവിനെ ബോധ്യപ്പെടുത്തണം. കര്‍മ്മം ചെയ്യാതെ കഷ്ടപ്പെടാതെ ബോധസ്വരൂപനെ കാണാന്‍ സാധ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: