പാലക്കാട്: മാവോയിസ്റ്റുകളെന്ന് സംശയിക്കുന്നവര്‍ അട്ടപ്പാടി വനമേഖലയില്‍ വിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. അഞ്ചംഗ സംഘമാണ് സൈലന്റ്വാലിക്ക് സമീപത്തുള്ള ബങ്കിത്തപാല്‍ വനമേഖലയില്‍ ഇരിക്കുന്ന ദൃശ്യങ്ങളാണ് വനം വകുപ്പ് പുറത്ത് വിട്ടത്.
അട്ടപ്പാടിയില്‍ മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് ചിത്രങ്ങള്‍ പുറത്തുവന്നത്. അട്ടപ്പാടിയിലെ ക്വാറികള്‍, റിസോര്‍ട്ടുകള്‍, പൊലീസ് സ്റ്റേഷന് എന്നിവയ്ക്ക് നേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു.
വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് വനംവകുപ്പിന് കൈമാറിയത്. ചിത്രങ്ങള്‍ തമിഴ്നാട് ക്യൂബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ജയേഷ്, കന്യാകുമാരി, മഹാലിംഗം എന്നിവരെ തിരിച്ചറിഞ്ഞിതായാണ് സൂചന. ചിത്രങ്ങള്‍ ലഭിച്ചതോടെ പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
ബങ്കിത്തപാല്‍ മേഖലയില്‍ നിന്ന് അട്ടപ്പാടിയിലേക്ക് കടക്കാന്‍ എളുപ്പമാണ്. അട്ടപ്പാടിയില്‍ അടുത്തുതന്നെ മാവോയിസ്റ്റ് ആക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ക്വാറികള്‍, റിസോര്‍ട്ടുകള്‍, പോലീസ് സ്റ്റേഷള് എന്നിവയ്ക്ക് നേരെയാവും മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുകയെന്നാണ് പോലീസ് കരുതുന്നത്.
അപരിചിതരായ ആളുകള്‍ പലപ്പോഴായി അട്ടപ്പാടിയില്‍ വന്നുപോകുന്നുണ്ടെന്ന് ആദിവാസി ഊരുകളിലെ താമസക്കാര്‍ വിവരം നല്‍കിയിരുന്നു. പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ തണ്ടര്‍ബോള്‍ട്ടും തമിഴ്നാടിന്റെ ആന്റി ടെററിസ്റ്റ് സ്ക്വാഡും പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: