ലഖ്നൗ: രാമക്ഷേത്രനിര്‍മ്മാണത്തെക്കുറിച്ച് ജനങ്ങളെബോധവല്ക്കരിക്കുന്നതിന്വിശ്വഹിന്ദുപരിഷത്ത് രാജ്യവ്യാപകമായി ശ്രീരാമോത്സവം സംഘടിപ്പിക്കുന്നു.
2019-ല്‍ ആരംഭിക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനു പിന്തുണയും ബോധവല്‍ക്കരണവും ലക്ഷ്യമിട്ടുള്ള പരിപാടി മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് നടത്തുക. യുവജനങ്ങളില്‍ രാമക്ഷേത്ര സന്ദേശമെത്തിക്കുന്ന തരത്തലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. 2005-ല്‍ ഇതിന് സമാനമായ പ്രചാരണ പരിപാടി വിഎച്ച്പി നടത്തിയിരുന്നു.
ചിത്രാ നവരാത്രിദിനമായ മാര്‍ച്ച് 21 മുതല്‍ രാജ്യത്തെ ഒന്നര ലക്ഷം ഗ്രാമങ്ങളില്‍ പ്രചാരണം നടത്തും. ഓരോ ഗ്രാമത്തിലും രണ്ടര അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കും. രാമജന്മഭൂമിയില്‍ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള പ്രതിജ്ഞ ജനങ്ങളെക്കൊണ്ട് എടുപ്പിക്കും, വിഎച്ച്പി വക്താവ് ശരദ് ശര്‍മ്മ പറഞ്ഞു. ഏപ്രില്‍ രണ്ടിന് മഹാവീര്‍ ജയന്തിവരെയാണ് പരിപാടി. രാമ നവമി ഈ വര്‍ഷം മാര്‍ച്ച് 28-നാണ്.
രാജ്യത്തെമ്പാടും നടക്കുന്ന ഈ പ്രചാരണ പരിപാടികളില്‍ വിഎച്ച്പി നേതാക്കള്‍ പങ്കെടുക്കും. പൊതു പരിപാടികളില്‍ മതനേതാക്കള്‍ പ്രസംഗിക്കും.
പ്രചാരണം മുഖ്യമായും ലക്ഷ്യമിടുന്നത് യുവജനങ്ങളെയാണ്. കാരണം 1980-നു ശേഷം ജനിച്ചവര്‍ക്ക് ശ്രീരാമ ജന്മഭൂമിയിലെ ക്ഷേത്ര നിര്മ്മാണതര്ക്കം സംബന്ധിച്ച് വേണ്ടത്ര കൃത്യമായ വിവരമില്ല. അവരെ ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം. ഈ വിഷയം കഴിഞ്ഞ മാഘമേളയില്‍ വിഎച്ച്പി മാര്‍ഗ്ഗദര്‍ശക മണ്ഡല് ചര്‍ച്ചചെയ്തു. അതിലാണ് ഈ പ്രചാരണ തീരുമാനം വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: