Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ദേശീയ ഗെയിംസ് പടിവാതിലില്‍: കുട്ടിയും കോലും പോലും കളിക്കാനാകാതെ നഗരസഭാ സ്‌റ്റേഡിയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2015, 03:09 pm IST
in Alappuzha

ആലപ്പുഴ: ദേശീയ ഗെയിംസിലെ ഫുട്‌ബോള്‍ മത്സരങ്ങളുടെ വേദിയാകാന്‍ കോടികള്‍ മുടക്കി നിര്‍മ്മിച്ച മുനിസിപ്പല്‍ സ്‌റ്റേഡിയം കുട്ടിയും കോലും പോലും കളിക്കാനാകാതെ അനാഥം. ദേശീയ ഗെയിംസിലെ ജലകായിക മത്സരങ്ങള്‍ക്ക് ആലപ്പുഴയില്‍ അരങ്ങുണരുമ്പോള്‍ കയര്‍മേളയും പാര്‍ട്ടി സമ്മേളനങ്ങളും നടത്താനുള്ള വേദിയായി മാറി മുനിസിപ്പല്‍ സ്‌റ്റേഡിയം.

കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്താണ് പതിനാലു കോടിയോളം മുടക്കി സ്‌റ്റേഡിയം നിര്‍മ്മിച്ചത്. ദേശീയ ഗെയിംസിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് അനുവദിച്ച തുക കൂടി ഉള്‍പ്പെടുത്തിയാണ് സ്‌റ്റേഡിയത്തിന് ഫണ്ട് അനുവദിച്ചത്. തുടക്കത്തില്‍ പത്ത് കോടിയുടേതായിരുന്നു ബജറ്റ്. പിന്നീട് ഇത് 14 കോടിയായി ഉയരുകയായിരുന്നു. ധ്രുതഗതിയില്‍ നിര്‍മ്മാണം പൂരോഗമിച്ചു.

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് 2010 ആഗസ്റ്റില്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനായിരുന്നു കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന വേളയില്‍ തന്നെ നിര്‍മ്മാണത്തിലെ അഴിമതി പകല്‍പോലെ വ്യക്തമായി. സ്‌റ്റേഡിയത്തിലെ ചെളിക്കുണ്ടില്‍ കയര്‍ കാര്‍പെറ്റ് വിരിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്. സ്‌റ്റേഡിയത്തിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയവരോട് മഴയ്‌ക്ക് ശേഷം ഗ്രൗണ്ട് ഫില്ലിങ് ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കുമെന്നായിരുന്നു അധികൃതരുടെ മറുപടി. എന്നാല്‍ യാതൊന്നും നടന്നില്ല.

ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷം അഞ്ചാറാകാറായിട്ടും സമ്മേളനങ്ങളും വിവിധ മേളകളുമല്ലാതെ കാല്‍പ്പന്തുകളി പോലും ഇവിടെ നടത്താന്‍ കഴിഞ്ഞിട്ടില്ല. വന്‍ അഴിമതിയാണ് സ്‌റ്റേഡിയം നിര്‍മ്മാണത്തില്‍ നടന്നിട്ടുള്ളത്. ഗ്യാലറികളിലെ ടൈല്‍സും മറ്റും ഇളകി നശിച്ചു കഴിഞ്ഞു. ഉപയോഗിച്ച നിര്‍മ്മാണ സാമഗ്രികള്‍ക്ക് പലതിനും ഗുണനിലവാരമില്ലായിരുന്നു. കടമുറികള്‍ ചോര്‍ന്നൊലിച്ചു തുടങ്ങി.

കായികമേഖലയിലെ വിദഗ്ധരുമായി ചര്‍ച്ചകള്‍ നടത്താതെ തോന്നിയതു പോലെ നിര്‍മ്മാണം നടത്തുകയായിരുന്നു. ദേശീയ നിലവാരത്തിലുള്ള സ്‌റ്റേഡിയത്തില്‍ ആദ്യം വേണ്ടത് കായികതാരങ്ങള്‍ക്ക് വിശ്രമിക്കാനും വാം അപ്പ് ചെയ്യാനുള്ള സൗകര്യങ്ങള്‍, നല്ല ഗ്രൗണ്ട് എന്നിവയാണ്. എന്നാല്‍ ഇവിടെ ഗ്യാലറി നിര്‍മ്മിക്കാനായിരുന്നു തിടുക്കം.

സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണത്തില്‍ പന്ത്രണ്ടു മീറ്റര്‍ താഴ്ചയില്‍ പൈലിങ് നടത്തണമെന്നായിരുന്നു ഡിസൈനിലുണ്ടായിരുന്നതെങ്കിലും ആറ് മുതല്‍ ഏഴ് മീറ്റര്‍ വരെ മാത്രമേ പൈലിങ് നടത്തിയുള്ളൂവെന്നും ആക്ഷേപമുണ്ട്. നിലവില്‍ സ്‌റ്റേഡിയം നിര്‍മ്മാണത്തിലെ അഴിമതിയെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. പക്ഷേ മുറപോലെയാണെന്ന് മാത്രം. ഇഎംഎസിന്റെ സ്മരണ നിലനിര്‍ത്താനായി ഇടതു ഭരണസമിതി നിര്‍മ്മിച്ച സ്‌റ്റേഡിയം ഫലത്തില്‍ അദ്ദേഹത്തെ അപമാനിക്കുന്നതായി മാറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

India

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

Kerala

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

Kerala

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

Kerala

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.