ന്യൂദല്‍ഹി: രാജ്യം പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുതിര്‍ന്ന പാര്‍ലമെന്റേറിയനും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ അദ്വാനിക്കും നടന് അമിതാഭ് ബച്ചനും പത്മവിഭൂഷണ്‍ ലഭിച്ചു. മലയാളിയായ മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന് കെ.കെ വേണുഗോപാല്‍, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്സിങ് ബാദല്‍,നടന് ദിലീപ്കുമാര് എന്നിവര്‍ക്കും പത്മവിഭൂഷണ്‍ ലഭിച്ചിട്ടുണ്ട്. ഒന്‍പത് പേര്‍ക്ക് പത്മവിഭൂഷണും ഇരുപത് പേര്‍ക്ക് പത്മഭൂഷണും 75പേര്‍ക്ക് പത്മശ്രീയും പ്രഖ്യാപിച്ചു
മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനായ ഹരീഷ് സാല്‍വേ, ബില്‍ഗേറ്റ്സ്, ഭാര്യ മെലിന്‍ഡ ഗേറ്റ്സ്, സുധ രഘുനാഥന്, സംവിധായകന് ജാനു ബറുവ, സ്വാമി സത്യമിത്രാനന്ദഗിരി എന്നിവരുള്‍പ്പെടെ ഇരുപതു പേര്‍ക്കാണ് പത്മഭൂഷണ്‍ ലഭിച്ചിരിക്കുന്നത്.
ഡോ.കെ പി ഹരിദാസ്, എസ്. അരുണന് പി.വി. സിന്ധു, നാരായണ പുരുഷോത്തമ മല്ലയ്യ,എന്നിവര്‍ക്ക് പത്മശ്രീ ലഭിച്ചു.
പത്മവിഭൂഷണ്‍ ലഭിച്ച മറ്റുള്ളവര്‍
.കരീം അല്‍ ഹുസൈന് അഗാ ഖാന്, ഡോ വീരേന്ദ്ര ഹെഗ്ഡെ, സ്വാമി രാമചന്ദ്രാചാര്യ, മാളൂര്‍ രാമസ്വാമി ശ്രീനിവാസന്
പത്മഭൂഷണ്‍ ലഭിച്ച മറ്റുള്ളവര്‍
സുഭാഷ്.സി കാശ്യപ്, പണ്ഡിറ്റ് ഗോകുലോത്സവ്ജി മഹാരാജ്, ഡോ അംബരീഷ് മിത്തല്‍, ഡോ വിജയ് ഭട്കര്‍, അശോക് സേഥ്, .രജത് ശര്‍മ്മ, സത്പാല്‍ സിങ്, ശിവകുമാര സ്വാമി, ഖരഗ് സിങ് വാദിയ, മഞ്ജുള ഭാര്‍ഗ്ഗവ, ഡേവിഡ് ഫ്രാവലി, സ്വപന്‍ദാസ് ഗുപ്ത, എന്‍.ഗോപാലസ്വാമി, സായിച്ചിറോ മിസുമി
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: