ന്യൂദല്‍ഹി: ബിജെപി നേതൃത്വം ആവശ്യപ്പെട്ടാല്‍ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനെതിരെ മത്സരിക്കുമെന്ന് കിരണ്‍ ബേദി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യവും മണ്ഡലം ഏതാണെന്നുമുള്ള കാര്യങ്ങളൊക്കെ പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. ജയിക്കാനോ തോല്‍ക്കാനോ വേണ്ടിയല്ല എന്നെ കൊണ്ടുവന്നത്. പാര്‍ട്ടി ജയിക്കുന്നത് കാണാനാണ് എനിക്ക് ആഗ്രഹം. ദല്‍ഹിയില്‍ സുസ്ഥിരമായ, സത്യസന്ധമായ, കരുത്തുറ്റ സര്‍ക്കാരാണ് തന്റെ ലക്ഷ്യം.
ഒരു വര്‍ഷം സര്‍ക്കാരില്ലാതെ കടന്നുപോയി. അതിന് വലിയ വില നല്‍കേണ്ടി വന്നു.
രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന കാര്യത്തില്‍ തീരുമാനം തന്റേത് മാത്രമാണ്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉണ്ടായിരുന്ന എതിര്‍പ്പ് അദ്ദേഹത്തിന്റെ നേതൃത്വപാടവം കണ്ട് ഇല്ലാതായെന്നും അവര്‍ വ്യക്തമാക്കി.
ദല്‍ഹിയില്‍ ബിജെപിയുടെ കുന്തമുന ആവുമോയെന്ന ചോദ്യത്തിന് കാലമാണ് അത് പറയേണ്ടത് ബേദി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കിരണ്‍ ബേദി ബിജെപിയില്‍ ചേര്‍ന്നത്. ബേദിക്കു പിന്നാലെ എഎപി വിട്ട മറ്റൊരു പ്രമുഖ നേതാവ് ഷാസിയ ഇല്‍മി കൂടി ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: